ന്യൂഡൽഹി:റിട്ട.മേജർ ജനറൽ എസ്.ജി വോംബദ്കരെ, എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ, മുൻ കേന്ദ്ര മന്ത്രി അരുൺ ഷൂരി തുടങ്ങിയവർ സമർപ്പിച്ച റിട്ട് ഹർജികളാണ് രാജ്യദ്രോഹ നിയമം മരവിപ്പിക്കുന്ന സുപ്രീം കോടതിയുടെ സുപ്രധാന വിധിക്ക് നിമിത്തം.
2021ജൂലായ് 15 - സുപ്രീം കോടതി ഹർജികൾ പരിഗണിച്ചു.
ഹർജിക്കാരുടെ വാദം കേട്ട ശേഷം കഴിഞ്ഞ ഏപ്രിൽ 27ന് നോട്ടീസ് അയച്ചു.
സോളിസിറ്റർ ജനറൽ തുഷാർ മേത്ത സത്യവാങ്മൂലത്തിന് സമയം ചോദിച്ചു. സമയം അനുവദിച്ച കോടതി ഈ മാസം 5ന് വാദം നിശ്ചയിച്ചു.
എതിർ സത്യവാങ്ങ്മൂലത്തിന് എസ്.ജി കൂടുതൽ സമയം ചോദിച്ചു.
സമയം അനുവദിച്ച കോടതി വിഷയം ഭരണഘടനാ ബെഞ്ചിന് വിടുന്നത് സംബന്ധിച്ച് രേഖാമൂലം നിലപാട് സമർപ്പിക്കാൻ നിർദ്ദേശിച്ചു.
ഏപ്രിൽ 7ന് എസ്.ജി നിലപാട് സമർപ്പിച്ചു.
മേയ് 9 ന് കേന്ദ്രത്തിന്റെ പുതിയ സത്യവാങ്ങ്മൂലം
മേയ് 10 - പുന:പരിശോധിക്കുന്നത് വരെ നിയമം മരവിപ്പിച്ച് കൂടെയെന്ന് സുപ്രീം കോടതി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |