പെരിന്തൽമണ്ണ: നെടുമ്പാശേരിയിൽ വിമാനമിറങ്ങിയ ശേഷം കാണാതായ അഗളി സ്വദേശിയെ അബോധാവസ്ഥയിലായ നിലയിൽ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അട്ടപ്പാടി അഗളി പൊലീസ് സ്‌റ്റേഷന് സമീപം വാക്ക്യത്തൊടി അബ്ദുൾ ജലീലിനെയാണ് (42) ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ഇയാളെ ഇന്നലെ രാവിലെ ആശുപത്രിയിലെത്തിച്ച ശേഷം സ്ഥലം വിട്ടയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
രാവിലെ 7.20ഓടെ മേലാറ്റൂർ സ്‌റ്റേഷൻ പരിധിയിലെ ആക്കപ്പറമ്പിൽ റോഡരികിൽ പരിക്കേറ്റ് കിടക്കുകയായിരുന്നു എന്ന് പറഞ്ഞാണ് അജ്ഞാതൻ അബ്ദുൾ ജലീലിനെ ആശുപത്രിയിലെത്തിച്ചത്. പിന്നാലെ അബ്ദുൾ ജലീലിന്റെ ഭാര്യയെ ഫോണിൽ വിളിച്ചറിയിച്ച ശേഷം കൊണ്ടുവന്നയാൾ മുങ്ങി. ആശുപത്രിയിൽ നിന്നുള്ള വിവരത്തെ തുടർന്ന് പെരിന്തൽമണ്ണ ഡിവൈ.എസ്.പിയുടെ മേൽനോട്ടത്തിൽ മേലാറ്റൂർ, പെരിന്തൽമണ്ണ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |