കൊച്ചി: തൃക്കാക്കര എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫിനെതിരെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ യുഡിഎഫിന് പങ്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രചരിപ്പിച്ചവരെ അല്ല മറിച്ച് സമൂഹമാദ്ധ്യമങ്ങളിൽ വീഡിയോ അപ്‌ലോഡ് ചെയ്തവരെ ആണ് പിടികൂടേണ്ടത്.അപ്പോൾ വാദി പ്രതിയാകുമെന്നും സതീശൻ പറഞ്ഞു.
'തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ വൈകാരികമായ ഒരു വിഷയം ഉണ്ടാക്കാന്‍ വേണ്ടി മനപൂര്‍വം സൃഷ്ടിച്ചെടുത്ത സംഭവമാണിത്. ഒരു യുഡിഎഫുകാരനും ഇതില്‍ പങ്കില്ല. ആ രീതിയിലേക്ക് തങ്ങള്‍ പോകില്ല. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കുടുംബവും എത്രയോ തവണ അപമാനിക്കപ്പെട്ടു. വനിതാ മാദ്ധ്യമപ്രവര്‍ത്തകരെ അപമാനിച്ചു. സിപിഎം സൈബര്‍ സംഘങ്ങള്‍ നടത്തിയ ആക്രമണങ്ങളില്‍ എന്തെങ്കിലും നടപടി എടുത്തിട്ടുണ്ടോ? എനിക്കെതിരെയും അപവാദ പ്രചാരണങ്ങള്‍ സിപിഎം നടത്തിയിട്ടുണ്ട്. ഞാന്‍ ഇതുവരെ ജീവിതത്തില്‍ കാണാത്ത സ്ത്രീയെ കൊണ്ടുവന്നു അപവാദം പ്രചരിപ്പിച്ചു. ഇതില്‍ അറസ്റ്റിലായ ആളെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപ്പെട്ട് ജാമ്യത്തില്‍ വിട്ടു. എന്ത് നീതിയാണിത്?'- വി ഡി സതീശൻ പറഞ്ഞു.
തൃക്കാക്കരയിൽ അപവാദ പ്രചരണം നടത്തി വോട്ട് നേടേണ്ട കാര്യമില്ല. അല്ലാതെ തന്നെ നല്ല ഭൂരിപക്ഷത്തോടെ യുഡിഎഫ് ജയിക്കും. സിപിഎം സ്ഥാനാർത്ഥിക്ക് മാത്രമല്ല കുടുംബം. ഞങ്ങൾക്കും കുടുംബമുണ്ടെന്ന് ഓർക്കണം. വീഡിയോ പ്രചരിപ്പിച്ചവരെ ന്യായീകരിക്കുന്നില്ല എന്നും സതീശൻ കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |