കൊല്ലം: കൊവിഡ് കാലത്ത് നിറുത്തിവച്ച കൊല്ലം - കോട്ടയം മെമുവും കൊല്ലം - തിരുവനന്തപുരം, കൊല്ലം - പുനലൂർ പാസഞ്ചറുകളും ഓടിത്തുടങ്ങി. പാസഞ്ചർ ട്രെയിനുകൾ സ്പെഷ്യൽ എക്സ്‌പ്രസുകളായാണ് ഓടുന്നത്.
സ്പെഷ്യൽ എക്സ്‌പ്രസുകളിൽ നിരക്ക് വർദ്ധനവുണ്ട്. കൊല്ലം - പുനലൂർ റൂട്ടിൽ പാസഞ്ചറിന് പകരം മെമു ഓടിത്തുടങ്ങുമെന്ന് അറിയിച്ചിരുന്നെങ്കിലും വൈദ്യുതീകരണ ജോലികൾ പൂർത്തിയാകാൻ വൈകിയതിനാൽ പാസഞ്ചർ തന്നെ ഓടിക്കുകയായിരുന്നു.
ഞായറാഴ്ച വൈകിട്ടാണ് വൈദ്യുതീകരണ ജോലികൾ പൂർത്തിയാക്കിയതിന്റെ സർട്ടിഫിക്കറ്റ് നൽകിയത്. അടുത്ത ദിവസങ്ങളിൽ തന്നെ ഈ റൂട്ടിൽ മെമു ഓടിത്തുടങ്ങും.
ദിവസവും ഉച്ചയ്ക്ക് 2.35ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് 4.55ന് കോട്ടയത്ത് എത്തുകയും വൈകിട്ട് 5.40ന് കോട്ടയത്ത് നിന്ന് പുറപ്പെട്ട് രാത്രി 9.05ന് കൊല്ലത്ത് തിരിച്ചെത്തുന്ന വിധമാണ് കോട്ടയം മെമുവിന്റെ സർവീസ്.
കൊല്ലത്ത് നിന്ന് ദിവസവും രാവിലെ 6.50ന് തിരുവനന്തപുരം പാസഞ്ചറിന്റെ സർവീസ് ആരംഭിക്കും. വൈകിട്ട് 5.55ന് തിരുവനന്തപുരത്ത് നിന്ന് തിരികെ പുറപ്പെട്ട് രാത്രി മടങ്ങിയെത്തും. കൊല്ലത്ത് നിന്ന് ദിവസവും രാവിലെ 6.15ന് പുറപ്പെടുന്ന ട്രെയിൻ 7.40ന് പുനലൂരിലെത്തും. 8.15ന് തിരികെ പുറപ്പെട്ട് 9.40ന് കൊല്ലത്തെത്തും. ജൂൺ 4ന് ആരംഭിക്കുന്ന എറണാകുളം- നാഗപട്ടണം പ്രതിവാര ട്രെയിനിന്റെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു.
ഹംസഫർ എക്സ്‌പ്രസിന്
കൊല്ലത്ത് സ്റ്റോപ്പ് വേണം
തിരുനെൽവേലിയിൽ നിന്ന് ഗാന്ധിധാം വരെ സർവീസ് നടത്തുന്ന ഹംസഫർ എക്സ്‌പ്രസിന് കൊല്ലം റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് വേണമെന്ന ആവശ്യം ശക്തമായി. കൊച്ചുവേളിയിൽ നിന്നുള്ള ഹംസഫർ എക്സ്‌പ്രസിന് മാത്രമാണ് കൊല്ലത്ത് സ്റ്റോപ്പുള്ളത്. നാഗർകോവിൽ ടൗൺ, കായംകുളം, തൃശൂർ ഉൾപ്പെടെയുള്ള സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ടെങ്കിലും കൊല്ലത്തെ ഒഴിവാക്കിയതിൽ കടുത്ത പ്രതിഷേധത്തിലാണ് യാത്രക്കാർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |