ലണ്ടൻ : ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രധാനമന്ത്രിയായി തുടരും. ഇന്നലെ സ്വന്തം കക്ഷിയായ കൺസർവേറ്റീവ് പാർട്ടിയിലെ വിമത എം.പിമാർ കൊണ്ടുവന്ന പാർട്ടിക്കുള്ളിലെ അവിശ്വാസ വോട്ടെടുപ്പിൽ ബോറിസ് 211 വോട്ടുകൾ നേടി. 180 എം.പിമാരുടെ പിന്തുണയായിരുന്നു അവിശ്വാസം അതിജീവിക്കാൻ വേണ്ടിയിരുന്നത്.
പാർലമെന്റിൽ 359 അംഗങ്ങളുള്ള കൺസർവേറ്റീവ് പാർട്ടിയിലെ 148 പേർ ബോറിസിനെതിരായി വോട്ട് ചെയ്തു. കൊവിഡ് ലോക്ഡൗൺ കാലയളവിൽ പ്രോട്ടോക്കോൾ ലംഘിച്ച് ഔദ്യോഗിക വസതിയിലടക്കം മദ്യ പാർട്ടികൾ നടത്തിയതിന് പിന്നാലെ ബോറിസ് രാജിവയ്ക്കണമെന്ന ആവശ്യം ശക്തമായിരുന്നു. ഇതോടെയാണ് ബോറിസിനോടുള്ള അതൃപ്തി പ്രകടമാക്കി 54 ഭരണകക്ഷി വിമത എംപിമാർ അവിശ്വാസ വോട്ടെടുപ്പിന് കത്തു നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |