SignIn
Kerala Kaumudi Online
Thursday, 19 September 2024 2.03 PM IST

മുഖ്യമന്ത്രിക്കെതിരെ മലപ്പുറത്തും കോഴിക്കോട്ടും കരിങ്കൊടി, കുറ്റിപ്പുറത്ത് ഉന്തുംതള്ളും, കടകളടപ്പിച്ച് പൊലീസ്

Increase Font Size Decrease Font Size Print Page

v

തവനൂർ: ഇന്നലെ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പരിപാടികൾക്കെത്തിയ മുഖ്യമന്ത്രി പിണറായി വിജയനുനേരെ കനത്ത സുരക്ഷാവലയം മറികടന്നും വഴിനീളെ പ്രതിപക്ഷ യുവജന സംഘടനകളുടെ പ്രതിഷേധവും കരിങ്കൊടി വീശലും. മലപ്പുറത്ത് കുറ്റിപ്പുറം, കൊളപ്പുറം, കോട്ടയ്ക്കൽ, കക്കാട്, പുത്തനത്താണി എന്നിവിടങ്ങളിൽ യൂത്ത് ലീഗ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി വീശി.

കുറ്റിപ്പുറം ജംഗ്ഷനിൽ യു.ഡി.എഫ് പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. 25ഓളം യൂത്ത് ലീഗ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു റോഡിലൂടെ വലിച്ചിഴച്ച് പൊലീസ് വാഹനത്തിൽ കയറ്റി. ചങ്ങരംകുളത്ത് അഞ്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി.

മുഖ്യമന്ത്രി വിശ്രമിക്കാനും ഭക്ഷണം കഴിക്കാനുമെത്തിയ കുറ്റിപ്പുറം കെ.ടി.ഡി.സി ഹോട്ടലിന് സമീപത്തെയും തവനൂർ,​ പൊന്നാനി നഗരങ്ങളിലെയും കടകൾ സുരക്ഷയുടെ പേരിൽ പൊലീസ് അടപ്പിച്ചു. തവനൂർ സെൻട്രൽ ജയിലിലെ ചടങ്ങിനെത്തിയവരുടെ കറുപ്പ് മാസ്ക് പൊലീസ് അഴിപ്പിച്ച് പകരം മറ്റ് നിറങ്ങളിലുള്ള മാസ്കുകൾ നൽകി. വരിവരിയായാണ് സമ്മേളനഹാളിലേക്ക് ആളുകളെ കയറ്റിയത്. സുരക്ഷാപരിശോധനയുടെ ദൃശ്യങ്ങളെടുക്കുന്നതും തടഞ്ഞു.

ഇ.എം.എസ് സ്മാരക പഠന ഗവേഷണ കേന്ദ്രത്തിന്റെ ദേശീയ സെമിനാറിൽ പങ്കെടുക്കാൻ പുത്തനത്താണിയിലേക്ക് പോകവേ പ്രതിഷേധക്കാർ കുറ്റിപ്പുറം പാലത്തിൽ അണിനിരന്ന് മുദ്രാവാക്യങ്ങളുയർത്തി. മന്ത്രി വി.അബ്ദുറഹ്മാന്റെ വാഹനം തടയാൻ ശ്രമിച്ചവരെ അറസ്റ്റ് ചെയ്തുനീക്കി. തൃശൂർ കുന്നംകുളത്ത് ബഥനി സ്കൂളിന് സമീപം കരിങ്കൊടി കാട്ടിയ നാല് ബി.ജെ.പി പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു.

കോഴിക്കോട്ടെ പ്രതിഷേധം

മൂന്ന് പരിപാടികളിൽ പങ്കെടുക്കാൻ ഇന്നലെ ഉച്ചയോടെ കോഴിക്കോട്ടേക്ക് പ്രവേശിച്ചയുടൻ പന്തീരങ്കാവിൽ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനുനേരെ യുവമോർച്ച പ്രവർത്തകരും പിന്നീട് കാരപ്പറമ്പിലും എരഞ്ഞിപ്പാലത്തും കെ.എസ്.യു - യൂത്ത് കോൺഗ്രസ് പ്രവർത്തകരും കരിങ്കൊടി കാണിച്ചു. കോഴിക്കോട് രൂപതയുടെ ശതാബ്ദി ചടങ്ങിനെത്തിയ മുഖ്യമന്ത്രിയ്ക്ക് അഭിവാദ്യം അർപ്പിച്ച് സി.പി.എം പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു.

കറുത്ത മാസ്ക് തടഞ്ഞ്

കോഴിക്കോട് രൂപത

കോഴിക്കോട് രൂപതയുടെ ശതാബ്ദി ചടങ്ങിൽ എത്തിയവരോട് കറുത്ത മാസ്കും ഷാളും ഒഴിവാക്കാൻ സംഘാടകർ നിർദ്ദേശം നൽകിയിരുന്നു. പൊലീസ് നിർദ്ദേശത്തെ തുടർന്നല്ല നടപടിയെന്ന് രൂപത അധികൃതർ വ്യക്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.