SignIn
Kerala Kaumudi Online
Thursday, 19 September 2024 11.15 AM IST

എം.പിമാർക്കുള്ള പൊലീസ് നടപടിക്കെതിരെ സ്പീക്കർക്ക് പരാതി നൽകും

Increase Font Size Decrease Font Size Print Page

renuka

ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്യുന്നതിൽ പ്രതിഷേധിച്ച കോൺഗ്രസ് എം.പിമാർക്കെതിരെ കഴിഞ്ഞ ദിവസം പൊലീസ് നടത്തിയ അതിക്രമങ്ങൾ ചൂണ്ടിക്കാട്ടി എം.പിമാർ ലോക്‌‌സഭാ സ്‌പീക്കർക്ക് പരാതി നൽകി. പൊലീസിനെതിരെ അവകാശലംഘനത്തിന് നടപടിയെടുക്കണമെന്ന് ജോതിമണി എം.പി ആവശ്യപ്പെട്ടു. ചട്ടം ലംഘിച്ച് എം.പിമാരെ അറസ്റ്റു ചെയ്തതും മണിക്കൂറുകൾ പൊലീസ് സ്റ്റേഷനുകളിൽ കസ്റ്റഡിയിൽ വച്ചതും ചൂണ്ടിക്കാട്ടി മല്ലികാർജ്ജുന ഖാർഗെ, പി. ചിദംബരം, കെ.സി. വേണുഗോപാൽ തുടങ്ങിയ രാജ്യസഭയിലെ കോൺഗ്രസ് എം.പിമാരാണ് അദ്ധ്യക്ഷൻ വെങ്കയ്യ നായിഡുവിന് പരാതി നൽകി. ഇന്ന് നേതാക്കൾ ഇതേ വിഷയത്തിൽ രാഷ്‌ട്രപതി രാംനാഥ് കോവിന്ദിനെ കാണും.

.

പൊലീസിന്റെ കോളറിന് പിടിച്ച കോൺ. നേതാവിനെതിരെ കേസ്

രാഹുലിനെതിരായ ഇ.ഡി നടപടിക്കെതിരെ കോൺഗ്രസ് സംഘടിപ്പിച്ച രാജ്‌ഭവൻ മാർച്ച് കേരളം അടക്കം വിവിധ സംസ്ഥാനങ്ങളിൽ സംഘർഷത്തിൽ കലാശിച്ചു. ഹൈദരാബാദിൽ പ്രതിഷേധത്തിനിടെ പൊലീസുകാരന്റെ കോളറിന് പിടിച്ചു വലിച്ച മുൻ എം.പി രേണുക ചൗധരിക്കെതിരെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് കേസെടുത്തു. രേണുക പൊലീസുകാരനെ പിടിച്ചു വലിക്കുന്നതിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.

പ്രതിഷേധത്തിനിടെ തന്നെ വനിതാ പൊലീസുകാർ വലിച്ചിഴച്ചപ്പോൾ കാലുതെറ്റിയെന്നും വീഴാതിരിക്കാൻ പൊലീസുകാരന്റെ കോളറിൽ അറിയാതെ പിടിച്ചതാണെന്നും രേണുക വിശദീകരിച്ചു. പൊലീസുകാരനോട് മാപ്പുചോദിച്ച രേണുക തന്നെ വലിച്ചിഴച്ചവരും മാപ്പു പറയുമെന്നാണ് കരുതുന്നതെന്നും പറഞ്ഞു.

ഡൽഹി, കർണ്ണാടക, തെലങ്കാന, ഗോവ, നാഗലാൻഡ്, രാജസ്ഥാൻ, പഞ്ചാബ്, മഹാരാഷ്‌ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ പ്രതിഷേധിച്ച നേതാക്കളെ പൊലീസ് അറസ്റ്റു ചെയ്‌തു നീക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS, RENUKA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.