തിരുവനന്തപുരം: കെ എസ് ആർ ടി സിയിൽ മേയ് മാസത്തെ ശമ്പളം ഇന്നുമുതൽ നൽകിത്തുടങ്ങും. ഘട്ടം ഘട്ടമായിട്ടായിരിക്കും ശമ്പളം നൽകുക. ആദ്യം ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും നൽകും. ബാക്കിയുള്ളവർക്ക് അതിനുശേഷമായിരിക്കും ശമ്പളം ലഭിക്കുക. ശമ്പള വിതരണം പൂർത്തിയാക്കാൻ 35 കോടി രൂപ കൂടി സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ശമ്പള വിതരണം അനിശ്ചിതമായി വൈകുന്നതിൽ പ്രതിഷേധിച്ച് ഭരണാനുകൂല യൂണിനയുകൾ ഉൾപ്പടെ പണിമുടക്കിലേക്ക് നീങ്ങുന്നത് ഒഴിവാക്കാൻ വേണ്ടിയാണ് നടപടികൾ വേഗത്തിലാക്കിയത്. വിഷയത്തിൽ മന്ത്രി നേരിട്ട് ഇടപെടുകയും ചെയ്തു. കയ്യിൽ പണമില്ലാത്തതിനാൽ ഓവർഡ്രാഫ്റ്റെടുത്ത് ശമ്പളം വിതരണം ചെയ്യാനാണ് ശ്രമം.
അതേസമയം, ഘട്ടംഘട്ടമായി ശമ്പളം നൽകുന്നതിനെ യൂണിയനുകൾ അനുകൂലിക്കുന്നില്ല. ശമ്പളം ഒറ്റത്തവണയായി വേണമെന്നാണ് അവരുടെ ആവശ്യം. ശമ്പളം നൽകാൻ വൈകുന്നതിന് കോടതിയും കെ എസ് ആർ ടി സി മാനേജ്‌മെന്റിനെ രൂക്ഷമായി വിമർശിച്ചിരുന്നു. സാധാരണ ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങുന്ന സാഹചര്യത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം നല്‍കുന്നത് വിവേചനമാണെന്നാണ് ഹൈക്കോടതി പറഞ്ഞത്.സാധാരണ ജീവനക്കാരുടെ അവസ്ഥ കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ലെന്നും ജീവനക്കാര്‍ക്ക് കൃത്യ സമയത്ത് ശമ്പളം നല്‍കണമെന്നും ഉന്നത ഉദ്യോഗസ്ഥർക്ക് മാത്രം ശമ്പളം നൽകുന്ന രീതി തടയാൻ മടിക്കില്ലെന്നും കോടതി മുന്നറിയിപ്പ് നല്‍കി. കെ.എസ്.ആര്‍.ടി.സിയിലെ ഒരു കൂട്ടം ജീവനക്കാര്‍ നൽകിയ ഹര്‍ജിയിലായിരുന്നു കോടതിയുടെ ഇടപെടല്‍.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |