ഓസ്‌ലോ: നോർവെയുടെ തലസ്ഥാനമായ ഓസ്‌ലോയിൽ നൈറ്റ് ക്ലബിലും സമീപ പ്രദേശങ്ങളിലുമുണ്ടായ വെടിവയ്പിൽ രണ്ടു പേർ കൊല്ലപ്പെട്ടു. 21 പേർക്ക് പരിക്കേറ്റു. പ്രാദേശിക സമയം ഇന്നലെ പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. 42 കാരനായ പ്രതിയെ പൊലീസ് പിടികൂടി.
ഇയാൾ ഇറാനിയൻ വംശജനാണെന്നാണ് റിപ്പോർട്ട്. പൊലീസ് ഇയാളുടെ പേര് വെളിപ്പെടുത്തിയില്ല. എന്നാൽ, മയക്കുമരുന്ന്, ആയുധം തുടങ്ങിയവ കൈവശം വച്ചതിന്റെ പേരിൽ ഇയാൾക്കെതിരെ മുമ്പ് കേസുകളുണ്ടായിരുന്നതായി ആഭ്യന്തര അന്വേഷണ ഏജൻസികൾ വ്യക്തമാക്കി.
വെടിവയ്പിനെ ഭീകരാക്രമണമെന്നാണ് പൊലീസ് വിശേഷിപ്പിച്ചത്. ക്ലബ് സ്ഥിതി ചെയ്യുന്ന തെരുവിലും സമീപത്തെ ഗേ ബാറായ ലണ്ടൻ പബ്ബിലും ഇയാൾ വെടിയുതിർത്തിരുന്നു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |