ന്യൂഡൽഹി: ചെറുപ്പക്കാരുടെ ഭാവിയെകരുതി അഗ്‌നിപഥ് പദ്ധതി വഴി സൈന്യത്തിൽ ചേരുന്നവരുടെ പെൻഷൻ പ്രായം 65 വയസായി ഉയർത്തണമെന്ന് പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ നേതാവുമായ മമതാ ബാനർജി ആവശ്യപ്പെട്ടു. നിലവിലെ നാലു വർഷ സർവീസിന് ശേഷം അഗ്‌നിപഥിൽ ചേരുന്നവരുടെ ഭാവി ഇരുളടഞ്ഞതാകും. നാലു വർഷത്തിന് ശേഷം അവർ എന്തു ചെയ്യും. കൂടുതൽ തൊഴിൽ ലഭ്യമാക്കാനുള്ള പദ്ധതിയാണ് വേണ്ടത്. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ പദ്ധതി കൊണ്ടുവന്നതെന്നും മമത ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |