കഴിഞ്ഞ 9 വർഷത്തിനിടെ കയറ്റുമതി വർദ്ധന 703%
ന്യൂഡൽഹി: ഇന്ത്യയിൽ നിന്നുള്ള വാഴപ്പഴ കയറ്റുമതി കഴിഞ്ഞ 9 വർഷത്തിനിടെ എട്ടുമടങ്ങ് വർദ്ധിച്ചുവെന്ന് കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയൽ ട്വീറ്റിൽ വ്യക്തമാക്കി. 2013 ഏപ്രിൽ-മേയിലെ 26 കോടി രൂപയിൽ നിന്ന് ഈവർഷം ഏപ്രിൽ-മേയിൽ 213 കോടി രൂപയിലേക്കാണ് കയറ്റുമതി വരുമാനം കുതിച്ചത്; വർദ്ധന 703 ശതമാനം. കർഷകർക്കും ഇന്ത്യയുടെ മൊത്തം കാർഷികോത്പന്ന കയറ്റുമതിക്കും വാഴപ്പഴ വ്യാപാരമേഖലയുടെ ഈ മികവ് വലിയ നേട്ടമാണെന്നും മന്ത്രി പറഞ്ഞു.
25%
ലോകത്ത് ഏറ്റവുമധികം വാഴപ്പഴ കൃഷിയുള്ളത് ഇന്ത്യയിലാണ്; 25 ശതമാനമാണ് ഈ രംഗത്ത് ഇന്ത്യയുടെ വിഹിതം.
70%
ഇന്ത്യയിലെ വാഴപ്പഴ കൃഷിയിൽ 70 ശതമാനവും ആന്ധ്രാപ്രദേശ്, ഗുജറാത്ത്, തമിഴ്നാട്, മഹാരാഷ്‌ട്ര, കേരളം, ഉത്തർപ്രദേശ്, ബീഹാർ, മദ്ധ്യപ്രദേശ് എന്നിവിടങ്ങളിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |