അടിമാലി: മുൻ മന്ത്രിക്ക് ഭൂമി വിട്ട് നൽകാൻ അടിമാലി പഞ്ചായത്ത് മുൻ ഭരണ സമിതി എടുത്ത തീരുമാനം റദ്ദാക്കി. ബുധനാഴ്ച ചേർന്ന കമ്മിറ്റിയിൽ ഭൂരിപക്ഷ തീരുമാനപ്രകാരമാണ് കഴിഞ്ഞ മാർച്ച് മാസത്തിൽ എടുത്ത തീരുമാനം റദ്ദാക്കിയത്.1988 ൽ അടിമാലി പഞ്ചായത്ത് മുൻ മന്ത്രി ടി.യു.കുരുവിളയിൽ നിന്ന് 1.5 ഏക്കർ സ്ഥലം വിലക്ക് വാങ്ങിയിരുന്നു. ഇതിൽ തന്റെ 18.5 സെന്റ് അധികമായി വന്നെന്നും അത് തിരികെ വേണമെന്നുമായിരുന്നു കുരുവിളയുടെ ആവശ്യം. ഇതിനോട് ചേർന്ന് കുരുവിളക്ക് വേറെയും ഭൂമിയുണ്ട്.
ഈ ഭൂമി അളക്കുന്നതിന് പകരം പഞ്ചായത്തിന് അളന്ന് നൽകിയ ഭൂമി തിരിച്ച് ആവശ്യപ്പെടുന്നത് ദുരുദ്ദേശ്യപരമാണെന്ന് കമ്മറ്റി വിലയിരുത്തി. മാത്രമല്ല പട്ടയത്തിൽ പുറമ്പോക്ക് പഞ്ചായത്തിന് നൽകിയതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഭൂമി വാങ്ങിയപ്പോൾ ഇതിൽ 35 സെന്റ് സ്ഥലം ബസ്‌സ്റ്റാന്റ് ആവശ്യത്തിന് മാത്രമായി ഉപയോഗിക്കണമെന്ന തീരുമാനവും ഉണ്ടായിരുന്നു. വിവരാവകാശ പ്രവർത്തകൻ ഇത് സംബന്ധിച്ച രേഖ എടുത്തതാേടെയാണ് ഭൂമി കുംഭ കാേണത്തിന്റെ വിവരം പുറത്തായത്. സംഭവം വിജിലൻസ് കാേടതിയും പരിഗണിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |