കാബൂൾ: ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ ബഹുരാഷ്ട്ര ഇംഗ്ലീഷ് വാർത്താചാനലിലെ മാദ്ധ്യമപ്രവർത്തകനെ താലിബാൻ തട്ടിക്കൊണ്ടുപോയി. അഫ്‌ഗാനിസ്ഥാനിൽ താലിബാൻ അധികാരം പിടിച്ചെടുത്ത് ഒരു വർഷം തികയുന്നത് റിപ്പോർട്ട് ചെയ്യാൻ എത്തിയ പാകിസ്ഥാൻ സ്വദേശിയായ അനാസ് മാലിക്കിനെയാണ് തട്ടിക്കൊണ്ടുപോയത്. പിന്നാലെ പാകിസ്ഥാൻ ഭരണകൂടം ഇടപെട്ടതോടെ മാലിക്കിനെ 24 മണിക്കൂറിന് ശേഷം വിട്ടയച്ചു.
ഓഗസ്റ്റ് മൂന്നിനായിരുന്നു അനാസ് അഫ്‌ഗാനിസ്ഥാനിലെത്തിയത്. താലിബാൻ ഭരണകൂടത്തിന്റെ ഒന്നാം വാർഷികവും അൽ ഖ്വയിദ തലവൻ അയിമാൻ അൽ സവാഹിരിയുടെ വധവും റിപ്പോർട്ട് ചെയ്യുകയായിരുന്നു ലക്ഷ്യം. എന്നാൽ പിറ്റേന്ന് രാത്രിയോടെ അനാസിനെ കാണാനില്ലെന്ന വാർത്ത പരക്കുകയായിരുന്നു. അനാസിന്റെ സഹപ്രവർത്തകയാണ് ഇക്കാര്യം കാബൂളിലെ പാകിസ്ഥാൻ എംബസിയെ അറിയിച്ചത്. പിന്നാലെ എംബസിയെ താലിബാനുമായി ബന്ധപ്പെടുകയായിരുന്നു. തുടർന്ന് മാലിക്കിനെ താലിബാൻ വിട്ടയച്ചു. മാലിക് ഇപ്പോൾ സ്വദേശമായ പാകിസ്ഥാനിൽ തിരിച്ചെത്തി.
താൻ അതിഭീകരമായി പീഡനത്തിലൂടെയാണ് കടന്നുപോയതെന്ന് മാലിക് വാർത്താ ചാനലിൽ അറിയിച്ചു. മാലിക്കിനൊപ്പം ഉണ്ടായിരുന്ന ചാനൽ പ്രൊഡ്യൂസറും ഡ്രൈവറും ഇപ്പോഴും താലിബാന്റെ കസ്റ്റഡിയിലാണ്. കയ്യും കാലും കണ്ണുകളും മൂടിക്കെട്ടിയാണ് തങ്ങളെ കൊണ്ടുപോയതെന്ന് മാലിക് വീഡിയോയിൽ പറയുന്നു. ശാരീരികമായി ഉപദ്രവിച്ചു. ക്രൂരമായ ആരോപണങ്ങൾ നേരിടേണ്ടി വന്നു. വ്യക്തിപരമായ ചോദ്യങ്ങളും നേരിട്ടു. ഇപ്പോഴും ആഘാതത്തിൽ നിന്ന് മുക്തി നേടിയിട്ടില്ല. ശരീരത്തിൽ ഇപ്പോഴും ചതവുകളുണ്ട്. മാലിക് വീഡിയോയിൽ പറഞ്ഞു. തന്റെ കീറിയ വസ്ത്രങ്ങളും മാലിക് വീഡിയോയിൽ കാണിച്ചിരുന്നു.
WION correspondent @AnasMallick, who went missing on Thursday evening in Kabul while on a reporting assignment in Afghanistan, recounts the 21-hour-long ordeal, and shares how he was physically assaulted while in the Taliban custody. @NickHarperFSN brings you this report pic.twitter.com/Y75RFta2gr
— WION (@WIONews) August 5, 2022
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |