കണ്ണൂർ:പൊലീസുകാരിയെ ഇടിച്ച ശേഷം നിർത്താതെ പോയ സ്‌കൂട്ടർ യാത്രക്കാരൻ അറസ്റ്റിൽ. താഴെചൊവ്വ സ്വദേശി സൽമാൻ ഫാരിസിനെയാണ് (18) കണ്ണൂർ ടൗൺ സർക്കിൾ ഇൻസ്‌പെക്ടർ പി.എ. ബിനുമോഹൻ അറസ്റ്റുചെയ്തത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2.30നാണ് കേസിനാസ്പദമായ സംഭവം.
മറ്റ് പൊലീസുകാർക്കൊപ്പം റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിത വേഗതയിലെത്തിയ സ്‌കൂട്ടർ ഇടിച്ച് കൊളവള്ളൂർ പൊലീസ് സ്റ്റേഷനിലെ സി.പി.ഒ ജിൻസിയ്ക്കാണ് പരിക്കേറ്റത്. ജിൻസിയുടെ തലയ്ക്കാണ് പരിക്കേറ്റത്. സ്വാതന്ത്യദിന പരേഡിന്റെ റിഹേഴ്‌സൽ കഴിഞ്ഞ് പൊലീസ് പരേഡ് ഗ്രൗണ്ടിൽ നിന്നും മറ്റ് പൊലീസുകാർക്കൊപ്പം പോകുന്നതിനിടെയാണ് അപകടം നടന്നത്. ജിൻസി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അറസ്റ്റിലായ സൽമാൻ ഫാരിസിന് ലൈസൻസില്ലെന്ന് പൊലീസ് പറഞ്ഞു. ലൈസൻസില്ലാതെ കുട്ടിക്ക് സ്‌കൂട്ടർ ഓടിക്കാൻ കൊടുത്തതിന് രക്ഷിതാവിനെതിരെയും കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |