വാഷിംഗ്ടൺ : രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം ലോകമെമ്പാടുമുള്ള ഇന്ത്യക്കാർ കഴിഞ്ഞ ദിവസം ആഘോഷിച്ചിരുന്നു. ഇതിൽ അമേരിക്കയിലെ ബോസ്റ്റൺ നഗരത്തിൽ നടന്ന പരേഡിന്റെ വീഡിയോ വൈറലായി. ആയിരക്കണക്കിന് ഇന്ത്യാക്കാർ അണിനിരന്ന ആഘോഷം ഇന്ത്യയിലെ ഏതൊരു നഗരത്തിലും നടന്ന ആഘോഷത്തിനോട് കിടപിടിക്കുന്നതായിരുന്നു. നിരവധി ഫ്‌ളോട്ടുകൾ ഉൾപ്പടെ അണനിരത്തിയാണ് മൂവർണക്കൊടിയുമായി ജനം തെരുവിലിറങ്ങിയത്. ഇതാദ്യമായാണ് ബോസ്റ്റണിൽ സ്വാതന്ത്ര്യ ദിനം ഇത്രയും നിറപ്പകിട്ടോടെ ആഘോഷിക്കുന്നത്.
##__HAPPY 75-INDEPENDENCE DAY INDIA LOVERS __## BOSTON USA pic.twitter.com/Puc9HJq2CY
— Nikhil Kumar E.WACKER.DR.CHICAGO (@BandraNikhil) August 15, 2022
ഘോഷയാത്രയിൽ 220 അടിയുള്ള ഭീമൻ യുഎസ് ഇന്ത്യ പതാകയാണ് ഏവരുടെയും ശ്രദ്ധ ആകർഷിച്ചത്. ഇരു രാജ്യങ്ങളുടെയും പതാകകൾ പരേഡിൽ പങ്കെടുത്തവർ ഉയർത്തി. മുപ്പതിലധികം രാജ്യങ്ങളിൽ നിന്നുള്ളവർ പരിപാടിയിൽ പങ്കെടുത്തു. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ആർ പി സിംഗിന്റെ നേതൃത്വത്തിൽ പ്രമുഖർ പരേഡിൽ പങ്കെടുക്കാൻ എത്തിയിരുന്നു. സ്വതന്ത്ര ഇന്ത്യയുടെ 75 വർഷം ലോകമെമ്പാടും 'ആസാദി കാ അമൃത് മഹോത്സവ്' ആയി ആഘോഷിക്കാനുള്ള ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പരിപാടി സംഘടിപ്പിച്ചതെന്ന് ആർ പി സിംഗ് പറഞ്ഞു. അമേരിക്കയുടെ സ്വാതന്ത്ര്യ സമരം ആരംഭിച്ച നഗരം എന്ന കാരണത്താൽ ബോസ്റ്റണിന് ചരിത്ര പ്രാധാന്യം ഏറെയാണ്. 220 അടി നീളമുള്ള ഇന്ത്യൻ ത്രിവർണ്ണ പതാകയും അമേരിക്കൻ പതാകയുമായി വിമാനം നഗരത്തിന് മുകളിലൂടെ പറന്നത് ഏറെ ശ്രദ്ധയാകർഷിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |