തൃശൂർ: പിതാവിന്റെ സ്മരണയ്ക്കായി സ്വന്തം സ്ഥലത്ത് അങ്കണവാടി കെട്ടിടം നിർമ്മിച്ച് നൽകി മകൻ സി.ജി. രാജീവ്. എട്ടാം വാർഡിലെ ഗ്രൗണ്ട് റോഡിൽ കഴിഞ്ഞ 20 വർഷമായി വാടക കെട്ടിടത്തിലാണ് അങ്കണവാടി പ്രവർത്തിച്ചിരുന്നത്. ഇക്കാര്യമറിഞ്ഞാണ് ചെങ്ങാലൂർ വീട്ടിൽ രാജീവ് പഞ്ചായത്തിലെ ആദ്യ തൃശൂർ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റായിരുന്ന സി.ആർ. ഗോപാലന്റെ സ്മരണയിൽ അങ്കണവാടി നിർമ്മിച്ചു നൽകാൻ തീരുമാനിച്ചത്.
മജിസ്‌ട്രേറ്റ് സി.ആർ. ഗോപാലൻ സ്മാരക മഹാത്മ അങ്കണവാടി എന്ന നാമകരണവും നടത്തി. അമ്മ നളിനി ഗോപാലനും, രാജീവിന്റെ പത്‌നി മീരയുടെയും, കുടുംബാംഗങ്ങളുടെയും സഹായത്തോടെയാണ് 700 സ്‌ക്വയർ ഫീറ്റിൽ മുറ്റം ടൈൽസ് വിരിച്ചും, ചുറ്റുമതിൽ കെട്ടിയും, കിണറും നിർമ്മിച്ച് കെട്ടിടമൊരുക്കിയത്. കെട്ടിടത്തിന്റെ പുറം വശവും ഉൾവശവും ചിത്രപ്പണിയോടെ കുട്ടികൾക്ക് ആസ്വദിക്കാവുന്ന തരത്തിലാണ് നിർമ്മാണം. 18ന് ഉച്ചയ്ക്ക് രണ്ടിന് ടി.എൻ. പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |