SignIn
Kerala Kaumudi Online
Thursday, 19 September 2024 4.42 PM IST

സവാളയ്ക്കും തക്കാളിക്കും പൊതുടോയ്ലറ്റിൽ എന്താകാര്യമെന്ന് ചോദിക്കരുത്, കൊട്ടാരക്കരയിൽ ചെറുതല്ലാത്ത കാര്യമുണ്ട്

Increase Font Size Decrease Font Size Print Page
tomatto

കൊട്ടാരക്കര: മാർക്കറ്റിൽ വില്പനക്കുള്ള സവാളയും മറ്റ് പച്ചക്കറികളും സൂക്ഷിക്കുന്നത് പൊതു ടോയ്ലറ്റിൽ. കൊട്ടാരക്കര ചന്തയ്ക്കുള്ളിലെ പൊതു ടോയ്ലറ്റിലാണ് പച്ചക്കറി സാധനങ്ങൾ സൂക്ഷിക്കുന്നത്. സംഭവം സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ നഗരസഭയുടെ ആരോഗ്യവിഭാഗമെത്തി പച്ചക്കറികൾ നീക്കം ചെയ്തു. നാല് ടോയ്ലറ്റ്,​ കക്കൂസ് സംവിധാനമാണ് ചന്തയിലെ പൊതു കംഫർട്ട് സ്റ്റേഷനിലുള്ളത്. ഇതിൽ പുരുഷൻമാർക്കുള്ളത് ഇടയ്ക്കൊക്കെ ഉപയോഗിക്കുന്നുണ്ട്. അതിന്റെ കവാടത്തിൽത്തന്നെയാണ് പച്ചക്കറികൾ സൂക്ഷിച്ചിരുന്നത്. സ്ത്രീകളുടെ ടോയ്ലറ്റുകൾ ഉപയോഗിക്കാറില്ല. അതിനുള്ളിലാണ് സവാളയും മറ്റും സൂക്ഷിച്ചിരുന്നത്. കംഫർട്ട് സ്റ്റേഷനിൽത്തന്നെ സ്വകാര്യ വ്യക്തിയുടെ വ്യാപാരശാലയും പ്രവർത്തിക്കുന്നു. ടോയ്ലറ്റിൽ നിന്ന് മാലിന്യം തെറിക്കുന്ന ഭാഗത്താണ് ഇവരും ഭക്ഷ്യ ഉത്പന്നങ്ങൾ നിരത്തി വച്ചിരിക്കുന്നത്.

മാലിന്യം നിറയുന്നു

ചന്തയിലെ മാലിന്യങ്ങൾ അന്നന്ന് നീക്കം ചെയ്യാനൊക്കെ സംവിധാനമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ എല്ലാം തകിടം മറിഞ്ഞു. മാലിന്യം പലയിടത്തും കുന്നുകൂടി. കംഫർട്ട് സ്റ്റേഷന്റെ പിൻഭാഗത്തും മാലിന്യം ചാക്കുകളിൽ നിറച്ചുവച്ചിരിക്കുകയാണ്. ദുർഗന്ധം വമിക്കുന്ന ചന്തയിലേക്ക് ആളുകൾ കയറാൻ മടിക്കുകയാണ്. കൊട്ടാരക്കര ചന്ത ഹൈടെക് ആക്കുമെന്ന പ്രഖ്യാപനം വർഷങ്ങളായി തുടരുന്നുണ്ട്. എന്നാൽ കല്ലിടൽ പോലും നടന്നിട്ടില്ല.

പൊതു ടോയ്ലറ്റുകൾ ഇല്ല

കൊട്ടാരക്കര നഗരസഭയായി മാറിയിട്ട് ഏറെക്കാലമായിട്ടും പൊതു ടോയ്ലറ്റുകൾ സ്ഥാപിക്കാൻ സംവിധാനമായിട്ടില്ല. റെയിൽവേ സ്റ്റേഷൻ കവലയിൽ നിർമ്മിച്ച ടോയ്ലറ്റ് കോംപ്ളക്സ് ഉദ്ഘാടനം നടത്താതെ നശിക്കുകയാണ്. ചന്തക്കുള്ളിലെ ടോയ്ലറ്റുകൾ പച്ചക്കറി സൂക്ഷിക്കാനുള്ള ഇടമായി മാറി. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനകത്തെ ടൊയ്ലറ്റുകൾ വൃത്തിഹീനമാണ്. സ്വകാര്യ ബസ് സ്റ്റാൻഡ് ഹൈടെക് വികസനം നടപ്പാക്കുമ്പോൾ ടോയ്ലറ്റ് സംവിധാനം ഏർപ്പെടുത്തുമെന്നാണ് പ്രഖ്യാപനം. എന്നാൽ നിർമ്മാണം തുടങ്ങാൻപോലും ആയിട്ടില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: TOILET, KOTTARAKKARA, SAVALA, TOMATO
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.