ന്യൂഡൽഹി: കേരളത്തിൽ കഴിഞ്ഞ മേയിൽ റിപ്പോർട്ട് ചെയ്‌ത തക്കാളിപ്പനി രാജ്യത്ത് മറ്റുഭാഗങ്ങളിലേക്ക് പടരുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾക്കായി കേന്ദ്ര ആരോഗ്യമന്ത്രാലയം മാർഗ്ഗരേഖ പുറത്തിറക്കി. സന്ധിവേദന, നേരിയ പനി, വിശപ്പില്ലായ്മ, തൊണ്ടവേദന എന്നിവയ്‌ക്കൊപ്പം നാവ്, മോണ, കവിൾ, കൈപ്പത്തി, പാദങ്ങൾ എന്നിവിടങ്ങളിൽ തക്കാളിയുടെ ആകൃതിയിലുള്ള കുമിളകൾ പ്രത്യക്ഷപ്പെടുന്നതാണ് രോഗലക്ഷണം. കുമിളകൾ പിന്നീട് വ്രണമായി മാറും.
ഏതാനും ദിവസങ്ങൾക്കകം സ്വയം സുഖപ്പെടാറുണ്ട്. കുട്ടികളിൽ സാധാരണ കണ്ടുവരുന്ന ഹാൻഡ്-ഫുട്-മൗത്ത് രോഗത്തിന്റെ ഒരു വകഭേദമാണ് ഈ രോഗം.
രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടാൽ 5-7 ദിവസം ഐസൊലേഷനിൽ കഴിയണം. കുമിളകളിൽ സ്‌പർശിക്കാൻ പാടില്ല. തക്കാളിപ്പനി പ്രതിരോധിക്കാനും ചികിത്സിക്കാനും മരുന്നുകളും വാക്‌സിനുകളും നിലവിൽ ലഭ്യമല്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |