കൊച്ചി: ഒന്നാംതീയതി ഉൾപ്പെടെ മദ്യനിരോധനമുള്ള ദിവസങ്ങളിൽ നഗരത്തിലെ മാർക്കറ്റ് കനാൽ റോഡിൽ സ്ഥിരമായി വിദേശമദ്യം ചില്ലറ വ്യാപാരം നടത്തിയിരുന്ന യുവതി അറസ്റ്റിലായി. പേട്ട മാനവനഗർ പാൽക്കുളങ്ങര വയലിൽവീട്ടിൽ രേഷ്മ ബാലനാണ് (പാഞ്ചാലി 37) അറസ്റ്റിലായത്. ബാഗിൽ മദ്യക്കുപ്പികളും ഗ്ലാസും പെഗ് മെഷർമെന്റ് ഗ്ലാസുമായി കറങ്ങി നടക്കുന്ന പാഞ്ചാലി ആവശ്യക്കാരെ ഫോണിൽ വിളിച്ചുവരുത്തിയാണ് മദ്യം വിറ്റിരുന്നതെന്ന് പൊലീസ് പറഞ്ഞു. മൊബൈൽബാറിനെക്കുറിച്ച് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കുറച്ചുദിവസമായി നിരീക്ഷിച്ചുവന്ന പൊലീസ് കഴിഞ്ഞ ഒന്നാംതീയതി മദ്യക്കച്ചവടത്തിനിടെ ഇവരെ പിടികൂടുകയായിരുന്നു.
എറണാകുളം സെൻട്രൽ പൊലീസ് ഇൻസ്‌പെക്ടർ എസ്. വിജയശങ്കറിന്റെ നേതൃത്വത്തിൽ പ്രിൻസിപ്പൽ എസ്.ഐ. കെ.പി. അഖിൽ , എ.എസ്.ഐ സിന്ധു, സിവിൽ പൊലീസ് ഓഫീസർ ബേസിൽ എന്നിവരാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |