ചണ്ഡിഗഢ്: 18 വീലുള്ള കണ്ടെയ്‌നർ ലോറി നിയന്ത്രണം വിട്ട് കാറിനു മുകളിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്നു പേർക്ക് ദാരുണാന്ത്യം. കാർ യാത്രക്കാരയ ദമ്പതികളും മകനുമാണ് മരിച്ചത്. രണ്ടു പേർക്ക് പരിക്കേറ്റു. ലോറി ഡ്രൈവർ മേജർ സിംഗിനെ പൊലീസ് അറസ്റ്റു ചെയ്തു. ഇയാൾക്കെതിരെ വിവിധ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്‌തെന്നു പൊലീസ് അറിയിച്ചു.
പഞ്ചാബിലെ ബെഹ്റാമിൽ, ഫഗ്വാര - ചണ്ഡിഗഢ് ദേശീയപാതയിലായിരുന്നു അപകടം. അപകടത്തിന്റെ സി.സി ടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ചരക്കുമായി വന്ന ലോറി വേഗത കുറയ്ക്കാതെ പെട്ടെന്നു തിരിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട് കാറിന് മുകളിലേക്ക് മറിയുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |