കറാച്ചി: പ്രളയക്കെടുതിയിലായവർക്ക് പിന്തുണയറിയിച്ച് ഹോളിവുഡ് നടി ആഞ്ചലീന ജോളി പാകിസ്ഥാനിലെത്തി. ജൂൺ മുതലുള്ള പ്രളയത്തിൽ 551 കുട്ടികളടക്കം 1,599 പേരാണ് പാകിസ്ഥാനിൽ മരിച്ചത്. ചൊവ്വാഴ്ച സിന്ധ് പ്രവിശ്യയുടെ തലസ്ഥാനമായ കറാച്ചിയിലെത്തിയ ആഞ്ചലീന പ്രളയബാധിത മേഖലകൾ സന്ദർശിച്ചു. സിന്ധ് പ്രവിശ്യയാണ് കൂടുതൽ നാശനഷ്ടമുണ്ടായത്. ഇവിടെ മാത്രം 700 പേർ മരിച്ചു.
അന്താരാഷ്ട്ര മാനുഷിക സഹായ സംഘടനയായ ഇന്റർനാഷണൽ റെസ്‌ക്യൂ കമ്മിറ്റിയുടെ (ഐ.ആർ.സി) ഭാഗമായാണ് ആഞ്ചലീന പാകിസ്ഥാനിലെത്തിയത്. ഐ.ആർ.സിയുടെ ദുരന്തനിവാരണ പ്രവർത്തനങ്ങളും മറ്റ് പ്രാദേശിക സന്നദ്ധ സംഘടനകളുടെ പ്രവർത്തനങ്ങളും ആഞ്ചലീന വിലയിരുത്തി. പാകിസ്ഥാനിലെ 2010ലുണ്ടായ പ്രളയ സമയത്തും 2005ലെ ഭൂചലന ബാധിത പ്രദേശങ്ങളിലും ആഞ്ചലീന സന്ദർശിച്ചിരുന്നു. 2011 മുതൽ അഭയാർത്ഥികൾക്ക് വേണ്ടിയുള്ള യു.എന്നിന്റെ പ്രത്യേക പ്രതിനിധിയാണ് ആഞ്ചലീന ജോളി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |