കൊവിഡ് വൈറസ് പടർത്തിയ ഭീതി ലോകത്ത് ഇപ്പോഴും നിലനിൽക്കുകയാണ്. കൊവിഡിനും ഒമിക്രോണിനും അതിന്റെ ഉപവകഭേദങ്ങളും വാക്സിൻ നിലവിൽ വന്നിട്ടും ഭയാനകമായ അവസ്ഥയിൽ അല്ലെങ്കിലും രോഗം പരത്തുന്നുണ്ട്.. ഇപ്പോഴിതാ പുതിയ ഒരു വൈറസിന്റെ സാന്നിദ്ധ്യമാണ് ആശങ്ക പടർത്തുന്നത്. ഖോസ്ത 2 എന്ന വൈറസിന്റെ സാന്നിദ്ധ്യം റഷ്യയിലാണ് സ്ഥിരീകരിച്ചിരിക്കുന്നത്.
2020 അവസാനം ഈ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നെങ്കിലും മനുഷ്യരെ ബാധിക്കില്ലെന്ന നിഗമനത്തിലായിരുന്നു ഗവേഷകർ. പിന്നീട് നടത്തിയ പഠനങ്ങളിലാണ് മനുഷ്യരെയും ഈ വൈറസ് ബാധിക്കുമെന്ന് കണ്ടെത്തിയത്. രണ്ടുതരത്തിലുള്ള വൈറസാണ് ഉള്ളത്. ഖോസ്ത 1 ഉം ഖോസ്ത 2 ഉം. ഇതിൽ ഖോസ്‌ത 2 ആണ് മനുഷ്യരെ ബാധിക്കുന്നത്. വവ്വാലുകളിലാണ് വൈറസ് സാന്നിദ്ധ്യം സ്ഥിരീകരിച്ചത്. പിന്നീട് ഇത് പതിയെ മനുഷ്യരിലേക്ക് പടരുകയും പകർച്ച വ്യാധിയായി മാറുകയുമാണ് ചെയ്യുന്നത്. കൊവിഡ് വൈറസിന് സമാനമായി നാരുകൾ പോലുള്ള സ്പൈക്ക് പ്രോട്ടീൻ ഉപയോഗിച്ചാമ് ഖോസ്ത മനുഷ്യശരീരത്തിലെ കോശങ്ങളിലേക്ക് പ്രവേശിക്കുന്നത്.
എന്നാൽ രോഗം തീവ്രമാകാൻ സാദ്ധ്യതയില്ലെന്നാണ് സൂചനകൾ. കൊവിഡ് വാക്സിനുകൾ ഈ വൈറസിനെ പ്രതിരോധിക്കാൻ ഫലപ്രദമല്ലെന്നും ഗവേഷകർ അറിയിച്ചിട്ടുണ്ട്. അതിനാൽ പുതിയ വാക്സിൻ വികസിപ്പിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. അതേസമയം ഖോസ്ത 2വിന്റെ രോഗലക്ഷണങ്ങളെക്കുറിച്ച് വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. തീവ്രരോഗ വ്യാപനത്തിന് ഇടയാക്കില്ലെങ്കിലും ഈ വൈറസ് കോവീഡ് വൈറസ് ജീനുകളുമായ സംയോജിക്കുന്ന സാഹചര്യം ഉണ്ടായാൽ അത് വെല്ലുവിളിയാകാനും സാദ്ധ്യതയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |