താനെ : അധികാരം നഷ്ടമായതോടെ മഹാരാഷ്ട്രയിൽ ഉദ്ധവിനൊപ്പം നിന്നവരിൽ കൂടുതൽ പേർ മറുകണ്ടം ചാടി ഷിൻഡെ ക്യാമ്പിലേക്ക് പോയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ അപ്രതീക്ഷിതമായി രണ്ട് പേരെ മാദ്ധ്യമങ്ങൾക്ക് മുൻപിൽ പരിചയപ്പെടുത്തി. ഇവരെ ഷാളണിയിച്ച് സ്വീകരിക്കുകയും ചെയ്തു. ചമ്പ സിംഗ് ഥാപ്പ, മൊരേശ്വർ രാജ എന്നീ രണ്ട് സാധാരണക്കാരായിരുന്നു അവർ. ശിവസേന മുൻ അദ്ധ്യക്ഷൻ ബാൽ താക്കറെയുടെ വസതിയായ 'മാതോശ്രീ'യിൽ മൂന്ന് പതിറ്റാണ്ടോളം സേവനം ചെയ്തവരാണ് ഇവർ രണ്ടു പേരും.
കൂടെയുണ്ടായിരുന്നവരിൽ മന്ത്രിമാരും എം എൽ എമാരും ഉൾപ്പടെ പോയെങ്കിലും ഈ രണ്ടു പേരുടെ അഭാവം ഉദ്ധവിന് തിരിച്ചടിയാവുമെന്ന് ഉറപ്പാണ്, കാരണം കഴിഞ്ഞ മുപ്പത് വർഷമായി താക്കറെ കുടുംബത്തിലെ പല രഹസ്യങ്ങളും ഇവർക്ക് മനപാഠമായിരിക്കും.
हिंदुहृदयसम्राट शिवसेनाप्रमुख बाळासाहेब ठाकरे यांची सावली समजले जाणारे चंपासिंह थापा व मातोश्रीवर प्रदीर्घ काळ सेवा बजावलेले मोरेश्वर राजे यांनी आज टेंभीनाका येथील जय अंबे धर्मादाय विश्वस्त संस्थेच्या दुर्गेश्वरी मातेच्या आगमन मिरवणुकीत आम्हाला पाठींबा देण्याचा निर्णय जाहीर केला. pic.twitter.com/UT82ppZlMV
— Eknath Shinde - एकनाथ शिंदे (@mieknathshinde) September 26, 2022
2012 നവംബറിൽ ബാൽ താക്കറെ മരിക്കുന്നതിന് മുമ്പ് 27 വർഷം അദ്ദേഹത്തെ സമർപ്പണത്തോടെ പരിചരിച്ച്, ദൈനംദിന ജോലികളിൽ സഹായിച്ച വിശ്വസ്തനായിരുന്നു ചമ്പ സിംഗ് ഥാപ്പ. താക്കറെ മരിച്ചപ്പോൾ അന്ത്യകർമങ്ങൾ നിർവഹിക്കുമ്പോൾ ഥാപ്പയെ അരികിൽ നിർത്താൻ ഉദ്ധവ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു എന്നതും ഓർക്കേണ്ടതാണ്. ബാൽതാക്കറയുടെ ഫോൺ കോളുകൾ അറ്റൻഡ് ചെയ്തിരുന്നത് ഥാപ്പയായിരുന്നു. ഉന്നത നേതാക്കൾക്ക് താക്കറെയുടെ സന്ദേശങ്ങൾ കൈമാറാനും ഥാപ്പയെയായിരുന്നു നിയോഗിച്ചിരുന്നത്. ബാൽ താക്കറയുടെ മുംബയിലെ സബർബൻ ബാന്ദ്രയിലെ വസതിയിൽ കഴിഞ്ഞ 35 വർഷമായി ജോലി ചെയ്തിരുന്നയാളാണ് മൊരേശ്വർ രാജ.
ഉദ്ധവിനെ വിട്ട് തനിക്കൊപ്പം ചേർന്ന ഥാപ്പയെയും രാജയെയും ഷാൾ നൽകി അഭിവാദ്യം ചെയ്തുകൊണ്ടാണ് ഉദ്ധവ് സ്വാഗതം ചെയ്തത്. യഥാർത്ഥ ശിവസേനയെ പ്രതിനിധീകരിക്കുന്നതിന് വേണ്ടിയാണ് ഇവർ തനിക്കൊപ്പം വന്നതെന്ന് ഷിൻഡെ പറഞ്ഞു. ഇവർക്കൊപ്പം പൽഘർ ജില്ലാ പരിഷത്ത് പ്രസിഡന്റ് വൈദേഹി വദനും തദ്ദേശ സ്ഥാപനത്തിലെ ചില അംഗങ്ങളും ചടങ്ങിൽ ഷിൻഡെ വിഭാഗത്തിൽ ചേർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |