വിഴിഞ്ഞം: രണ്ടുദിവസം മുമ്പ് കിണറ്റിൽ വീണു ചത്ത പൂച്ചയെ പുറത്തെടുക്കാനിറങ്ങിയ യുവാവ് മരിച്ചു. കല്ലിയൂർ പെരിങ്ങമ്മല കൊല്ലംവിളാകം വിവേക് ഭവനിൽ കുമാറിനാണ് (42) ദാരുണാന്ത്യം. ഇന്നലെ വൈകിട്ട് പെരിങ്ങമ്മല തെറ്റിവിള ചാലറത്തലയ്ക്കൽ ഗിരിജയുടെ വീട്ടിലെ കിണറിലാണ് വീണു മരിച്ചത്. ഇവരുടെ ആവശ്യപ്രകാരമാണ് പൂച്ചയെ പുറത്തെടുക്കാൻ കുമാർ കിണറ്റിലിറങ്ങിയത്. അതിനിടെ പുറത്തുപോയ വീട്ടുകാർ അല്പസമയം കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്.
വിവരമറിയിച്ചതിനെത്തുടർന്ന് ഫയർ ഫോഴ്സ് എത്തി പുറത്തെടുത്തു. കിണറ്റിനുള്ളിലെ വിഷവാതകമോ മറ്റോ ശ്വസിച്ച് ബോധരഹിതനായി വീണതാകാമെന്ന് കരുതുന്നു. കുമാറിന്റെ ഭാര്യ ഷീബ രണ്ടുകൊല്ലംമുമ്പ് പൊള്ളലേറ്റ് മരിച്ചിരുന്നു. മക്കൾ: സ്കൂൾ വിദ്യാർത്ഥികളായ വിവേക്, വിദ്യ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |