തിരുവനന്തപുരം: കോൺഗ്രസ് ദേശീയ അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന തനിക്ക് സാധാരണ പ്രവർത്തകരുടെയും യുവനിരയുടെയും പിന്തുണയുണ്ടാകുമെന്നാണ് പ്രതിക്ഷയെന്ന് ശശി തരൂർ. പാർട്ടിയിൽ മാറ്റം വേണമെന്നന്നും നിങ്ങളിലാണ് പ്രതീക്ഷയെന്നുമൊക്കെയാണ് പ്രവർത്തകർ പറഞ്ഞതെന്നും അദ്ദേഹം വെളിപ്പെടുത്തി.
എതിർസ്ഥാനാർത്ഥിയായ മല്ലികാർജുൻ ഖാർഗെയ്ക്ക് കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരൻ പിന്തുണ പ്രഖ്യാപിച്ചത് എന്തുകൊണ്ടാണെന്ന് അറിയില്ല. തിരഞ്ഞെടുപ്പിൽ ഹൈക്കമാൻഡ് നിഷ്‌പക്ഷ നിലപാടാണ് കൈക്കൊണ്ടത്. കൂടാതെ പി സി സി അദ്ധ്യക്ഷന്മാർ പരസ്യ പിന്തുണ പ്രഖ്യാപിക്കരുതെന്ന് പ്രത്യേകം നിർദേശിച്ചിട്ടുണ്ട്. ചിലപ്പോൾ സുധാകരൻ അത് അറിഞ്ഞുകാണില്ല. സുധാകരനെ നേരിൽ കണ്ട് സംസാരിക്കുമെന്നും തരൂർ അറിയിച്ചു. നാമനിർദേശ പത്രിക നൽകിയ ശേഷം തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തിയതായിരുന്നു അദ്ദേഹം.
ഈ മാസം 17 നാണ് വോട്ടെടുപ്പ് നടക്കുന്നത്. ഒമ്പതിനായിരത്തിലധികം വോട്ടർമാർക്ക് പി സി സി ആസ്ഥാനങ്ങളിലെത്തി വോട്ട് രേഖപ്പെടുത്താം. 19ന് ഡൽഹിയിൽ വോട്ടെണ്ണും. അന്ന് തന്നെ ഫലപ്രഖ്യാപനവും നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |