ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ രണ്ടാം മത്സരം ഞായറാഴ്ച അസമിലെ ഗുവാഹത്തിയിൽ വെച്ച് നടന്നിരുന്നു. ആവേശകരമായ മത്സരത്തിൽ കെ എൽ രാഹുലും സൂര്യകുമാർ യാദവും അടക്കമുള്ള ഇന്ത്യൻ ബാറ്റ്സ്മാൻമാരുടെ മികച്ച പ്രകടനം കൊണ്ട് കൂറ്റർ സ്കോറുയർത്തിയ ഇന്ത്യൻ ടീം വിജയത്തോടെ പരമ്പര 2-0 ന് സ്വന്തമാക്കി. എന്നാൽ ഗുവാഹത്തിയിലെ ബാർസാപാറ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന് മുൻപായി ഇന്ത്യൻ നായകൻ രോഹിത് ശർമയുടെ ഒരു ചിത്രം സോഷ്യൽ മീഡിയിലൂടെ പ്രചരിക്കാൻ തുടങ്ങി. ചിത്രം കണ്ട പല ആരാധകരും ഇന്ത്യൻ നായകനെ പൊലീസ് അറസ്റ്റ് ചെയ്തോ എന്നുള്ള ചോദ്യവുമായി മുന്നോട്ടെത്താൻ തുടങ്ങി.
അസമിലെ പൊലീസിലെ ഡെപ്യൂട്ടി കമ്മീഷണറായ 'പൊൻജിത്ത് ദൊവാര' തന്റെ ഇൻസ്ററഗ്രാം അക്കൗണ്ടിൽ ഷെയർ ചെയ്ത ചിത്രമായിരുന്നു കുറച്ചു നേരത്തേയ്ക്ക് എങ്കിലും ആരാധകരെ പരിഭ്രാന്തിയിലാഴ്ത്തിയത്. രോഹിത് ശർമയോടൊപ്പമുള്ള ചിത്രം ഇന്ത്യൻ ടീമിന് എല്ലാ ഭാവുകങ്ങളും നേർന്നു കൊണ്ട് "ഒരു സെഞ്ചുറി തീർച്ചയായും നേടണം" എന്ന അടിക്കുറിപ്പോടെയായിരുന്നു പൊൻജിത്ത് ദൊവാര പോസ്റ്റ് ചെയ്തത്. എന്നാൽ ചിത്രം കണ്ടവരൊക്കെയും അടിക്കുറിപ്പ് വായിക്കുന്നതിന് മുൻപ് ശ്രദ്ധിച്ചത് ഫോട്ടോയിലുള്ള രോഹിത് ശർമയുടെയും പൊലീസ് ഓഫീസറുടെയും മുഖഭാവമായിരുന്നു. മുഖത്ത് ചെറിയൊരു പുഞ്ചിരിയുടെ അംശം പോലുമില്ലാതെ ഇരുവരും ഫോട്ടോയിൽ നിൽക്കുന്നത് കണ്ട് രോഹിതിനെ പൊലീസ് അറസ്റ്റ് ചെയ്തോ എന്ന സംശയത്തിൽപ്പെടുകയായിരുന്നു സോഷ്യൽ മീഡിയ.
Best of luck. Ek century ban ta hein. @ImRo45 pic.twitter.com/SDsZMF1fY0
— Ponjit Dowarah (@ponjitdowarah) October 1, 2022
സംശയത്തിന് അറുതി വന്നതോടെ പോസ്റ്റിന് താഴെ "എന്തിനാണ് പൊലീസ് അറസ്റ്റ് ചെയ്തത് പോലെ ഇത്രയും ഗൗരവ ഭാവം" എന്നതടക്കമുള്ള ആരാധകരുടെ രസകരമായ കമന്റുകളുടെ കുത്തൊഴുക്കായി. പതിനായിരക്കണക്കിന് ആരാധകരാണ് ചിത്രം ലൈക്ക് ചെയ്തിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |