കോട്ടയം: മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ 35 ബസുകൾക്കെതിരേ കേസ്. ആർ.ടി.ഒ. ഓഫീസുകൾ കേന്ദ്രീകരിച്ചും എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒയുടെ സ്‌ക്വാഡുകളും പരിശോധന നടത്തി. അറുപതോളം ബസുകൾ പരിശോധിച്ചു. ഇവയിൽ 24 ടൂറിസ്റ്റ് ബസുകൾക്കും 11 സ്വകാര്യ ബസുകൾക്കുമെതിരേയാണ് നടപടി. അനുവദനീയമല്ലാത്ത ഹോൺ, തീവ്രപ്രകാശം ചൊരിയുന്ന ലൈറ്റുകൾ, കാതടിപ്പിക്കുന്ന ശബ്ദം പുറപ്പെടുവിക്കുന്ന സ്പീക്കറുകൾ, ബന്ധം വേർപ്പെടുത്തിയിട്ടിരിക്കുന്ന സ്പീഡ് ഗവേർണർ എന്നിങ്ങനെയാണ് ടൂറിസ്റ്റ് ബസുകളിലെ നിയമ ലംഘനങ്ങൾ. അനുവദനീയമല്ലാത്ത ഹോൺ ഉൾപ്പെടെയുള്ള നിയമാനുസൃതമല്ലാത്ത എക്‌സ്ട്രാ ഫിറ്റിംഗ്സിന്റെ പേരിലാണ് സ്വകാര്യ ബസുകൾക്കെതിരേ നടപടി. കേസ് എടുത്ത ശേഷം ബസുകൾ വിട്ടു നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |