അഹമ്മദാബാദ്: 36-ാമത് ദേശീയ ഗെയിംസിൽ കേരളത്തിന് ഇന്നലെ നേടാനായത് ഒരു വെള്ളിയും രണ്ട് വെങ്കലവും. വെള്ളിയാഴ്ച സജൻ പ്രകാശിന്റെ രണ്ട് സ്വർണ നേട്ടങ്ങളുടെ മികവിൽ ഏഴാം സ്ഥാനത്തേക്ക് ഉയർന്ന കേരളം പക്ഷേ ഇന്നലെ വീണ്ടും എട്ടാം സ്ഥാനത്തേക്കിറങ്ങി. പുരുഷ വാട്ടർ പോളോയിലാണ് ഇന്നലെ കേരളത്തിന്റെ മെഡൽ അക്കൗണ്ടിലേക്ക് വെള്ളിയെത്തിയത്. ഫൈനലിൽ സർവീസസിനോട് 8-10ന് തോറ്റതോടെയാണ് കേരളത്തിന്റെ സ്വർണ സ്വപ്നം വെള്ളിയായത്. ആവേശകരമായ മത്സരത്തിൽ അവസാന രണ്ട് മിനുറ്റിലായിരുന്നു സർവീസസിന്റെ രണ്ടു ഗോളുകൾ. വനിതാ വാട്ടർ പോളോയിൽ കേരളം വെങ്കലം നേടി. നീന്തലിൽ പുരുഷൻമാരുടെ 100 മീറ്റർ ബ്രെസ്റ്റ് സ്ട്രോക്കിൽ അനൂപ് അഗസ്റ്റിനും കേരളത്തിന് വെങ്കലം സമ്മാനിച്ചു. പുരുഷ ഫുട്‌ബാൾ സെമിയിൽ ഇന്ന് രാവിലെ ഒമ്പതിന് കേരളം കർണാടകയെ നേരിടും വോളിബാൾ മത്സരങ്ങൾ ഇന്നലെ തുടങ്ങി. ആദ്യ മത്സരത്തിൽ വനിത ടീം നേരിട്ടുള്ള സെറ്റുകൾക്ക് പശ്ചിമ ബംഗാളിനെ കീഴടക്കി. (സ്കോർ: 25-17, 25-13, 25-21). ഇന്ന് തമിഴ്നാടിനെ നേരിടും.
15 സ്വർണം 16 വെള്ളി, 13 വെങ്കലം എന്നിവ ഉൾപ്പെടെ 44 മെഡലുകളാണ് നിലവിലെ രണ്ടാം സ്ഥാനക്കാരായ കേരളത്തിന് നിലവിലുള്ളത്. കേരളം.
ഓവറോൾ പട്ടികയിൽ സർവീസസ് ഒന്നാമത് തുടരുകയാണ്. 45 സ്വർണവും, 31 വെള്ളിയും, 28 വെങ്കലവുമുൾപ്പെടെ 104 മെഡലുകളാണ് സർവീസസിന്റെ സമ്പാദ്യം. 30 സ്വർണമുൾപ്പെടെ 83 മെഡലുകളുമായി ഹരിയാനയാണ് രണ്ടാമത്. ആകെ മെഡൽ നേട്ടത്തിൽ മുന്നിലാണെങ്കിലും (109) ഓവറോൾ കിരീടത്തിൽ മൂന്നാം സ്ഥാനത്തുള്ള മഹാരാഷ്ട്രക്ക് 28 സ്വർണം മാത്രമാണുള്ളത്. കർണാടക (23 സ്വർണം), തമിഴ്നാട് (22), ഉത്തർപ്രദേശ് (19), പഞ്ചാബ് (15) ടീമുകളാണ് കേരളത്തിന് മുന്നിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |