■പ്രതിദിനം 15 രൂപയായി വർദ്ധിപ്പിക്കണമെന്ന ആവശ്യം അംഗീകരിച്ചില്ല
തിരുവനന്തപുരം: സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്കായി ഓരോ കുട്ടിക്കും പ്രതിദിനം സർക്കാർ ഇപ്പോഴും അനുവദിക്കുന്നത് ആറ് മുതൽ എട്ട് രൂപ വരെ.
അതാകട്ടെ, കൃത്യമായി ലഭിക്കുന്നുമില്ല. പ്രതിദിന നിരക്ക് 15 രൂപയായി വർദ്ധിപ്പിക്കണമെന്ന
ആവശ്യം ഉയർന്നിട്ട് വർഷങ്ങളായി.
ഈ അദ്ധ്യയന വർഷം ജൂൺ, ജൂലായ് മാസങ്ങളിൽ മാത്രമാണ് കൃത്യമായ തുക ലഭിച്ചത്. കഴിഞ്ഞ ദിവസം അനുവദിച്ച 262.33 കോടി രൂപ ആഗസ്റ്റ്, സെപ്തംബർ മാസങ്ങളിലേതാണ്. തങ്ങളുടെ പോക്കറ്റിൽ നിന്നെടുത്ത് ചെലവാക്കിയ തുകയാണ് രണ്ട് മാസത്തിനു ശേഷം അനുവദിച്ചതെന്നും അദ്ധ്യാപക സംഘടനകൾ പറയുന്നു.
സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിലായി 42 ലക്ഷത്തോളം
കുട്ടികൾക്കാണ് പദ്ധതിയുടെ പ്രയോജനം.
പാചകത്തൊഴിലാളികൾക്കുള്ള ജൂൺ, ജൂലായ് മാസങ്ങളിലെ ശമ്പളവും പാചകച്ചെലവും ഉൾപ്പെടുന്നതാണ് ഇപ്പോൾ നൽകിയ തുക. ഓണത്തിനുശേഷം തുക വർദ്ധിപ്പിക്കുമെന്ന്
വിദ്യാഭ്യാസ മന്ത്രി നിയമസഭയിൽ ഉറപ്പ് നൽകിയിരുന്നു. കേന്ദ്രവിഹിതമായ 167.38 കോടിയും, സംസ്ഥാന വിഹിതമായ 94.95 കോടിയും ചേർത്താണ് 262.33 കോടി രൂപ ഇപ്പോൾ അനുവദിച്ചത്. ഈ അദ്ധ്യയന വർഷം 278 കോടി രൂപയാണ് കേന്ദ്രവിഹിതം
ഇതിൽ 110.38 കോടി രൂപ ഇനിയും ലഭിക്കാനുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |