തിരുവനന്തപുരം: പഴ വർഗങ്ങളിലും കാർഷികോത്പന്നങ്ങളിലും നിന്ന് വൈൻ (ഹോർട്ടി വൈൻ) ഉത്പാദിപ്പിക്കാൻ അനുമതി നൽകി അബ്കാരി ചട്ടം നിലവിൽ വന്നെങ്കിലും സംഭരണം, വിപണനം തുടങ്ങിയവയ്‌ക്ക് മാർഗ്ഗരേഖയില്ല. ഉത്പാദനത്തിനുള്ള പഴവർഗങ്ങളുടെയും കാർഷികോത്പന്നങ്ങളുടെയും സംഭരണം, വൈൻ വിപണനം എന്നിവയ്‌ക്കാണ് മാർഗ്ഗരേഖയില്ലാത്തത്. ബേക്കറികളിലും സ്റ്റേഷനറി കടകളിലും വൈൻ ലഭ്യമാണ്. ഇത് നിയമവിരുദ്ധമാണെങ്കിലും എക്സൈസ് വകുപ്പ് നടപടിയെടുക്കാറില്ല. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വൻകിട കമ്പനികളുടെ വൈൻ ഇവിടെ സുലഭമായി കിട്ടുമ്പോൾ, പുതിയ യൂണിറ്റുകൾ മാർക്കറ്റ് പിടിക്കുന്നതാണ് ഒരു പ്രധാന പ്രശ്നം. അല്ലെങ്കിൽ, പ്രത്യേക വൈൻ ഷോപ്പുകൾക്ക് സർക്കാർ അനുമതി നൽകണം. ബിയറിനും വൈനിനും അടിസ്ഥാന വിലയുടെ 115 ശതമാനമാണ് നികുതി. ചെറിയൊരു വൈനറി യൂണിറ്റ് തുടങ്ങാൻ പോലും സ്ഥലവും കെട്ടിടവും മറ്റു സജ്ജീകരണങ്ങളുമടക്കം അഞ്ചു ലക്ഷത്തിന് മുകളിലാവും മുതൽമുടക്ക്. മൂന്ന് വർഷമാണ് ലൈസൻസ് കാലാവധി. വാർഷിക ഫീസ് 50,000 രൂപ. വൈൻ ബോട്ട്ലിംഗ് ലൈസൻസിന് 5000 രൂപ ഫീസ്. ലൈസൻസ് പുതുക്കി നൽകാനുള്ള അധികാരം എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർക്കാണ്.
ചക്ക, ഏത്തപ്പഴം, ചാമ്പയ്ക്ക, കശുമാങ്ങ, കൈതച്ചക്ക, പാഷൻഫ്രൂട്ട്, മാങ്ങ, പപ്പായ, മാതള നാരങ്ങ, പേരയ്ക്ക, ജാതി തുടങ്ങിയ പഴവർഗങ്ങളിൽ നിന്നും മരച്ചീനീ, കരിമ്പ്, ഉരുളക്കിഴങ്ങ്, മത്തങ്ങ, തക്കാളി തുടങ്ങിയ കാർഷികോത്പന്നങ്ങളിൽ നിന്നുമാണ് വൈൻ ഉത്പാദനത്തിന് അനുമതി. കേരളത്തിൽ നിലവിൽ വൈൻ നിർമ്മാണ യൂണിറ്റുകളില്ല. മഹാരാഷ്ട്ര, കർണാടക സംസ്ഥാനങ്ങളിൽ . മുന്തിരിയിൽ നിന്ന് ഉത്പാദിപ്പിക്കുന്ന വൈനാണ് ഇവിടെ കിട്ടുന്നത്.
നിർമ്മാണ
യൂണിറ്റ്
*പഴച്ചാറെടുക്കാനുള്ള മുറി
*പുളിപ്പിക്കാനുള്ള മുറി
*ബോട്ട്ലിംഗ് മുറി
* സ്റ്റോക്ക് ചെയ്യാനുള്ള സംവിധാനം
ലൈസൻസ്
ലഭിക്കുന്നത്
ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ ചെയർമാനും കൃഷി അസിസ്റ്റന്റ് ഡയറക്ടർ, ഭക്ഷ്യ സുരക്ഷ
അസിസ്റ്റന്റ് കമ്മിഷണർ, പൊതുമരാമത്ത് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ, ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ഇൻസ്‌പെക്ടർ എന്നിവർ അംഗങ്ങളുമായ കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ്
ലൈസൻസ് അനുവദിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |