കൊല്ലം: ഓൺലൈൻ ചാനൽ നടത്തിപ്പുകാരനും സുഹൃത്തുക്കളും ചേർന്ന് വർക്ക്ഷോപ്പ് ഉടമയെ മർദ്ദിച്ചതായി പരാതി. ബൈപാസിൽ കല്ലുംതാഴത്ത് പ്രവർത്തിക്കുന്ന ഹിൻഡാസ് മോട്ടോഴ്‌സ് ഉടമ ബിജു ദേവരാജിനാണ് മർദ്ദനമേറ്റത്. കഴിഞ്ഞ 27ന് രാത്രി എട്ടോടെയാണ് അക്രമമുണ്ടായതെന്ന് ബിജു ദേവരാജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വർക്ക് ഷോപ്പിലെത്തിയ ഒരു സംഘം വാഹനം അറ്റകുറ്റപ്പണി നടത്തിയ കൂലിയുടെ പേരിൽ ബോധപൂർവം പ്രശ്നം സൃഷ്ടിച്ച് സുരക്ഷാജീവനക്കാരനെയും തന്നെയും മർദ്ദിക്കുകയായിരുന്നു. വാഹനം അറ്റകുറ്റപ്പണിക്ക് കൊണ്ടുവന്നയാളുടെ സുഹൃത്തുക്കളെന്ന പേരിൽ എത്തിയവരാണ് പ്രശ്നമുണ്ടാക്കിയത്. സംഭവം ചിത്രീകരിക്കാനെന്ന പേരിൽ വന്ന ഓൺലൈൻ ചാനലുകാരൻ അക്രമികൾക്കൊപ്പം ചേരുകയായിരുന്നു. മർദ്ദിക്കുന്ന രംഗങ്ങൾ ഒഴിവാക്കിയുള്ള വീഡിയോ പ്രചരിപ്പിക്കുകയും ചെയ്തു. ഓൺലൈൻ ചാനലുകാരന് തന്നോട് വ്യക്തി വൈരാഗ്യമുണ്ടെന്നും അക്രമസംഭവങ്ങൾക്ക് പിന്നിൽ അദ്ദേഹത്തിന്റെ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നതായും ബിജു ദേവരാജ് പറഞ്ഞു.ജനപ്രതിനിധികളുടെയെും ഉന്നത പൊലീസുകാരുടെയും പേര് പറഞ്ഞ് തന്നെ ഭീഷണിപ്പെടുത്തി. സംഭവത്തിന്റെ ദൃശ്യങ്ങൾ സഹിതം കിളികൊല്ലൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. തന്റെ സ്ഥാപനം തകർക്കുയെന്ന ലക്ഷ്യത്തോടെ അപകീർത്തികരമായ കാര്യങ്ങൾ ഓൺലൈൻ ചാനലുകാരൻ പ്രചരിപ്പിക്കുകയാണെന്നും താൻ ആത്മഹത്യയുടെ വക്കിലാണെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |