SignIn
Kerala Kaumudi Online
Thursday, 26 September 2024 10.08 AM IST

റിപ്പോർട്ട് സമർപ്പിച്ച് ജില്ലാ ഭരണകൂടം. ആശങ്ക വേണ്ട, ആകാശപാത സുരക്ഷിതം.

Increase Font Size Decrease Font Size Print Page
akasha

കോട്ടയം . നഗരത്തിൽ നിർമ്മാണം നിലച്ച ആകാശ പാതയ്ക്ക് അനുകൂല വിധി ഹൈക്കോടതിയിൽ നിന്ന് നേടിയതിന് പിന്നാലെ നിലവിലെ നിർമ്മാണത്തിലെ ബലക്ഷയം സംബന്ധിച്ച ആശങ്കയ്ക്കും അറുതിയായി. വെയിലും മഴയുമേറ്റ് കമ്പികളും തൂണുകളും തുരുമ്പിച്ചു തുടങ്ങിയതിനാൽ നിർമ്മാണം തുടങ്ങിയാൽ അപകടമുണ്ടാകുമെന്ന ആശങ്കയ്ക്കാണ് വിരാമമാകുന്നത്. കമ്പികൾക്ക് ബലക്കുറവില്ലെന്ന പഠന റിപ്പോർട്ടുണ്ടെന്ന് കളക്ടർ സത്യവാങ് മൂലത്തിലൂടെ കോടതിയെ അറിയിച്ചു. ഇനി ഫണ്ട് ലഭ്യമാക്കുകയാണ് അടുത്ത വെല്ലുവിളി. രാഷ്ട്രീയ പോരിന്റെ പേരിൽ ആറ് വർഷമായി നിലച്ചു പോയ ആകാശപാതയ്ക്ക് ഇതുവരെ രണ്ടു കോടിയോളം രൂപയാണ് ചെലവാക്കിയത്. കേസ് പരിഗണിച്ച ഹൈക്കോടതിയാണ് അടിയന്തര റിപ്പോർട്ട് നല്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടത്. തുടർന്നാണ് നിർമ്മാണ ഏജൻസിയായ കിറ്റ്കോയ്ക്ക് വേണ്ടി തൃശൂർ എൻജിനിറയറിംഗ് കോളജിന്റെ നേതൃത്വത്തിൽ പഠനം നടത്തിയത്. തൂണുകൾക്കും കമ്പികൾക്കും ബലക്ഷയമില്ലെന്നും സുരക്ഷിതമാണെന്നും കണ്ടെത്തിയതായി കളക്ടർ പി കെ ജയശ്രീയാണ് കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചത്.

സർക്കാരിന്റെ കോർട്ടിൽ.

ഇതുവരെ ഫണ്ട് നൽകാതെ ഇട്ടുതല്ലിയ പദ്ധതിയ്ക്ക് പണം നൽകി പൂർത്തിയാക്കാനുള്ള അവസാരമായി കോടതി ഇടപെടൽ വഴിതെളിക്കും. ഇതിനായി റോഡ് സേഫ്റ്റി അതോറ്റിയുടെ ഫണ്ട് വിനിയോഗിക്കണമെന്നാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പറയുന്നത്. പദ്ധതി തുടങ്ങുമ്പോൾ ആകെ ചെലവ് 5.18 കോടി രൂപയാണ് കണക്കാക്കിയരുന്നത്. എന്നാൽ ആറ് വർഷം കഴിയുമ്പോൾ നിർമ്മാണ സാമഗ്രികളുടെ വില ഇരട്ടിയോളം വർദ്ധിച്ചു. ഈ സാഹചര്യത്തിൽ ചെലവും വർദ്ധിക്കും. പുതുക്കിയ എസ്റ്റിമേറ്റ് സർക്കാരിന്റെ പക്കലുണ്ട്.

ആദ്യ എസ്റ്റിമേറ്റ് 5.15 കോടി.

ചെലവഴിച്ചത് 2 കോടി.

ബാക്കിയുള്ളത് 3.20 കോടി.

തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പറയുന്നു.

എത്രയും പെട്ടെന്ന് പദ്ധതി പൂർത്തിയാക്കാൻ ബന്ധപ്പെട്ടവർ മുന്നോട്ടുവരണം. രാഷ്ട്രീയം കലർത്തേണ്ട. കോടതി വിധി ജനങ്ങളുടെ വിജയമായി കാണണം

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.