തിരുവനന്തപുരം: എൻ,എസ്,എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വിമർശനങ്ങൾക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി,ഡി. സതീശൻ, എൻ,എസ്.എസിനെ തള്ളിപ്പറഞ്ഞിട്ടില്ലെന്നും ആരുമായും അകൽച്ചയില്ലെന്നും സതീശൻ വ്യക്തമാക്കി. ദുബായിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം,
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ സമയത്ത് വർഗീയവാദികളുടെ വോട്ട് വേണ്ടെന്ന് പറഞ്ഞിരുന്നു. സമുദായ നേതാക്കൾ ഇരിക്കാൻ പറയുമ്പോൾ കിടക്കില്ലെന്നും അത് രാഷ്ട്രീയ നേതാക്കൾ ചെയ്യരുതെന്നുമാണ് പറഞ്ഞത്. അവർ ഇരിക്കാൻ പറയുമ്പോൾ ഇരുന്നാൽ മതി, കിടക്കരുതെന്ന് താൻ പറഞ്ഞത് കൃത്യമാണെന്നും സതീശൻ വിശദീകരിച്ചു.
സമുദായത്തെ തള്ളിപ്പറയുന്ന ഒരാളുണ്ടെങ്കിൽ അത് വി.ഡി. സതീശനാണെന്നായിരുന്നു ജി. സുകുമാരൻ നായർ വിമർശിച്ചത്. തിരഞ്ഞെടുപ്പ് സമയത്ത് ഒന്നരമണിക്കൂർ തന്റെ അടുത്ത് വന്നിരുന്ന് സതീശൻ പിന്തുണ അഭ്യർത്ഥിച്ചു. പിന്നീട് ഒരു സമുദായ സംഘടനയുടെയും പിന്തുണയോടെയല്ല ജയിച്ചതെന്ന് പറഞ്ഞു. ഒരു സമുദായത്തിന്റെയും പിന്തുണയോടെയല്ല വന്നതെന്നാണ് സതീശന്റെ ഇപ്പോഴത്തെ നിലപാട്. സമുദായത്തെ തള്ളിപ്പറയുന്ന നിലപാട് തിരുത്തണമെന്നും സുകുമാരൻ നായർ ആവശ്യപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |