തൃശൂർ: ലഹരിപരിശോധനയ്ക്ക് കേരള പൊലീസിന്റെ ആൽകോ സ്‌കാൻ വാൻ തൃശൂർ റൂറൽ പരിധിയിൽ പരിശോധന തുടങ്ങി. മദ്യം കഴിച്ചാൽ അപ്പോൾ തന്നെ അതിന്റെ അളവും എത്ര ശതമാനം ഉണ്ടെന്നും കാണിക്കും. എം.ഡി.എം.എ, കഞ്ചാവ് എന്നിവ ഉപയോഗിച്ച് വാഹനം ഓടിക്കുന്നവരെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. ആൽകോ സ്‌കാൻ വാനിൽ വിദഗ്ദ്ധ പരിശീലനം ലഭിച്ച പൊലീസുകാരും ഉദ്യോഗസ്ഥരുമുണ്ട്. വാഹനം ഓടിക്കുന്നവരുടെ ഉമിനീർ എടുത്ത് ഈ വാഹനത്തിലുള്ള ഉപകരണത്തിൽ വച്ച് പരിശോധന നടത്തിയാൽ അഞ്ച് മിനിറ്റു കൊണ്ട് ഫലം അറിയാനും പ്രതിയെ പിടികൂടാനുമാവും. വാൻ ഉടൻ ജില്ലയിലെത്തുമെന്ന് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.
കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ നിരവധി കേസുകളാണ് പിടിക്കുവാൻ കഴിഞ്ഞിട്ടുള്ളത്. ആൽക്കോ സ്‌കാൻ വാൻ ജില്ലയുടെ പലഭാഗത്തും പരിശോധന നടത്തും.
- ഐശ്വര്യ ഡോംഗ്രേ, തൃശൂർ റൂറൽ പൊലീസ് മേധാവി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |