തൃശൂർ : ശരണമന്ത്രങ്ങൾ ഉണർന്നു, മണ്ഡല മാസാചരണത്തിന് തുടക്കം. ക്ഷേത്രങ്ങളിൽ വൻ തിരക്ക്. ഇന്നലെ പുലർച്ചെ മുതൽ മാലയിടാനും കെട്ടും നിറയ്ക്കും തിരക്ക് അനുഭവപ്പെട്ടു. വടക്കുന്നാഥൻ, പാറമേക്കാവ്, തിരുവമ്പാടി, ഗുരുവായൂർ, കൊടുങ്ങല്ലൂർ, കൂടൽമാണിക്യം തുടങ്ങി പ്രധാന ക്ഷേത്രങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. വടക്കുന്നാഥ ക്ഷേത്രത്തിൽ 41 ദിവസം നീണ്ടുനിൽക്കുന്ന അന്നദാനത്തിന് തുടക്കമായി. ഗുരുവായൂർ, കൊടുങ്ങല്ലൂർ, വടക്കുന്നാഥ ക്ഷേത്രം, വടക്കാഞ്ചേരി അകമല ശാസ്താ ക്ഷേത്രം, ചിറങ്ങര ഭഗവതി ക്ഷേത്രം, തൃപ്രയാർ, കൊടകര പൂനിലാർക്കാവ് ക്ഷേത്രം എന്നിവിടങ്ങളിൽ അയ്യപ്പഭക്തർക്ക് ഇടത്താവളം ആരംഭിച്ചു.
ദേശവിളക്കുകൾക്ക് തുടക്കം
മണ്ഡല കാലമായതോടെ ദേശവിളക്കുകൾക്കും തുടക്കമായി. ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചും പൊതുഇടങ്ങളിലും വീടുകളിലും ഇനി മണ്ഡലമകരവിളക്ക് കാലഘട്ടത്തിൽ അയ്യപ്പൻ വിളക്കുകൾ അരങ്ങേറും. കഴിഞ്ഞ രണ്ട് വർഷമായി കൊവിഡിന്റെ പശ്ചാത്തലത്തിൽ വളരെ കുറച്ച് സ്ഥലങ്ങളിലാണ് വിളക്ക് നടന്നിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |