SignIn
Kerala Kaumudi Online
Thursday, 19 September 2024 4.15 PM IST

പുട്ടിൻ പുറത്തെടുക്കുമോ നോവിചോകിനെ ?

Increase Font Size Decrease Font Size Print Page
putin

മോസ്കോ : യുക്രെയിനിൽ കാര്യമായ നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയാത്ത സാഹചര്യത്തിൽ നെർവ് ഏജന്റായ ' നോവിചോകി"നെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ആയുധമാക്കിയേക്കാമെന്ന് യു.എസ് ഉദ്യോഗസ്ഥർ. റഷ്യൻ ഭാഷയിൽ ' നോവിചോക് ' എന്നാൽ ' നവാഗതൻ ' എന്നാണ് അർത്ഥം. 70 കളിലും 80കളിലും സോവിയറ്റ് യൂണിയൻ വികസിപ്പിച്ചെടുത്ത നെർവ് ഏജന്റുകളാണിവ ( നാഡീ വ്യവസ്ഥയെ ബാധിക്കുന്ന രാസവസ്തുക്കൾ അഥവാ രാസായുധം ).

2018ൽ ബ്രിട്ടണിലേക്ക് അഭയംതേടിയ മുൻ റഷ്യൻ ഡബിൾ - ഏജന്റായിരുന്ന ( രണ്ട് രാജ്യങ്ങൾക്കുവേണ്ടി ഒരേ സമയം ചാരവൃത്തി ) സെർജി സ്ക്രിപലിനും മകൾ യൂലിയയ്ക്കും നേരെ നടന്ന വധശ്രമങ്ങൾക്ക് പിന്നാലെയാണ് നോവിചോക് ലോകശ്രദ്ധനേടിയത്.

ബ്രിട്ടണിൽ ടൂറിസ്റ്റുകളെന്ന വ്യാജേന കടന്നുകൂടിയ റഷ്യൻ ചാരൻമാരാണ് സെർജിയ്ക്കും മകൾക്കും നേരെ നോവിചോക് ഉപയോഗിച്ച് രാസായുധ ആക്രമണം നടത്തിയത്. ഗുരുതരാവസ്ഥയിലായെങ്കിലും സെർജിയും യൂലിയയും തലനാരിഴെ രക്ഷപ്പെട്ടു. എന്നാൽ ഈ ആരോപണങ്ങൾ റഷ്യ തള്ളിയിരുന്നു. ഏറ്റവും ഒടുവിൽ 2020ൽ റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവാൽനിയ്ക്ക് നേരെ നടന്ന വധശ്രമത്തിന്റെയും ഉത്തരവാദി നോവിചോക് ആണെന്ന് കണ്ടെത്തിയിരുന്നു.

നെർവ് ഏജന്റുകളുടെ കൂട്ടത്തിൽ അതീവ അപകടകാരിയാണ് നോവിചോക്. നൂറിലധികം തരത്തിലുള്ള നോവിചോക് ഏജന്റുകൾ ഉണ്ടെന്നാണ് കരുതുന്നത്. മനുഷ്യ ശരീരത്തിലെ നാഡിവ്യവസ്ഥയുടെ പ്രവർത്തനത്തെ ഇവ തകർക്കുന്നു. ശ്വസനത്തിലൂടെയോ ത്വക്കിലൂടെയോ ഇവ മനുഷ്യന്റെ ഉള്ളിൽ കടന്ന് കഴിഞ്ഞാൽ ഉടൻ ചികിത്സ കിട്ടിയില്ലെങ്കിൽ മരണം ഉറപ്പ്.

ഖര രൂപത്തിലും ദ്രാവക രൂപത്തിലും നോവിചോക് ഏജന്റുകൾ കാണപ്പെടുന്നു. മനുഷ്യ ശരീരത്തിനുള്ളിലെത്തി 30 സെക്കന്റ് മുതൽ 2 മിനിറ്റുകൾക്കുള്ളിൽ തന്നെ ഇവ പ്രവർത്തിച്ചു തുടങ്ങും.

ആണവായുധങ്ങൾ വൻ നാശനഷ്ടങ്ങൾ വരുത്തുമെന്നതിനാൽ യുക്രെയിൻ സൈനികരെ കീഴടക്കാൻ നോവിചോകിനെ റഷ്യ ഉപയോഗിക്കുമോ എന്നാണ് ഇന്റലിജൻസ് ഉദ്യോഗസ്ഥരുടെ ആശങ്ക. നോവിചോകിന്റെ സാന്നിദ്ധ്യം കണ്ടെത്താനും പ്രയാസമാണ്. പുട്ടിനെതിരെ റഷ്യക്കുള്ളിൽ തന്നെ പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്. താൻ വധിക്കപ്പെടുകയോ അധികാരത്തിൽ നിന്ന് പുറത്താക്കപ്പെടുകയോ ചെയ്യുമെന്ന ഭയം പുട്ടിനുണ്ടെന്നും പാശ്ചാത്യ നിരീക്ഷകർ പറയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.