കോഴിക്കോട്: കോഴിക്കോട്ട് നിന്ന് ബീഹാറിലേക്ക് പോയ ആംബുൻസിന് നേരെ ദേശീയപാതയിൽ വച്ച് ആക്രമണം. ആക്രമണത്തിൽ ആംബുലൻസിന്റെ മുന്നിലെ ചില്ല് തകർന്നു. എയർഗൺ ഉപയോഗിച്ച് വെടിവച്ചതായാണ് സംശയമെന്ന് ആംബുലൻസ് ഡ്രൈവർ കോഴിക്കോട് സ്വദേശി ഫഹദ് പറഞ്ഞു. കോഴിക്കോട്ട് വച്ച് ട്രെയിൻ തട്ടി മരിച്ച ബീഹാർ സ്വദേശിയുടെ മൃതദേഹവുമായി സ്വദേശത്തേക്ക് പോകുമ്പോഴായിരുന്നു ആക്രമണം ഉണ്ടായത്. മൃതദേഹത്തിനൊപ്പം രണ്ടു ബീഹാർ സ്വദേശികളും അനുഗമിക്കുന്നുണ്ട്. ഫഹദിനെക്കൂടാതെ മറ്റൊരു മലയാളി കൂടി ഡ്രൈവറായുണ്ട്.
മദ്ധ്യപ്രദേശിലെ ജബൽപൂർ റീവ ദേശീയപാതയിൽ വച്ചാണ് ആക്രമണം ഉണ്ടായത്. വിജനമായ സ്ഥലത്ത് വച്ച് ഇടതുവശത്ത് നിന്നാണ ആക്രമണം ഉണ്ടായതെന്ന് ഡ്രൈവർ ഫഹദ് പറയുന്നു. ആളെ തിരിച്ചറിയാൻ കഴിഞ്ഞില്ല. സംഭവത്തിൽ ആർക്കും പരിക്കില്ല. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് ബുധനാഴ്ച രാത്രിയാണ് ആംബുലൻസ് ബീഹാറിലേക്ക് പുറപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |