ന്യൂയോർക്ക് : തുടർച്ചയായ ബാലിസ്റ്റിക് മിസൈൽ വിക്ഷേപണങ്ങൾക്ക് പിന്നാലെ ഉത്തര കൊറിയൻ ഉദ്യോഗസ്ഥർക്ക് ഉപരോധമേർപ്പെടുത്തി യു.എസും ഏഷ്യൻ സഖ്യകക്ഷികളും. മിസൈൽ വിക്ഷേപണങ്ങളുമായി ബന്ധപ്പെട്ട മൂന്ന് ഉന്നത ഉദ്യോഗസ്ഥർക്കാണ് യു.എസ്, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവർ ഉപരോധമേർപ്പെടുത്തിയത്. യൂറോപ്യൻ യൂണിയനും ഇവർക്ക് ഉപരോധമേർപ്പെടുത്തി. 60ലേറെ ബാലിസ്റ്റിക് മിസൈലുകളാണ് ഉത്തര കൊറിയ ഈ വർഷം മാത്രം വിക്ഷേപിച്ചത്. നവംബർ 18നായിരുന്നു അവസാന മിസൈൽ പരീക്ഷണം. യു.എസിലെ ലക്ഷ്യസ്ഥാനം തകർക്കാൻ ശേഷിയുള്ള ഇന്റർകോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈലാണ് അന്ന് പരീക്ഷിച്ചത്. 2006നും 2017നുമിടയിൽ ആറ് ആണവ പരീക്ഷണങ്ങൾ നടത്തിയ ഉത്തര കൊറിയ ഏഴാമത്തേതിന്റെ ഒരുക്കങ്ങൾ പൂർത്തിയാക്കിയെന്നാണ് റിപ്പോർട്ട്. ഉപരോധങ്ങൾ കൊണ്ട് പ്രകോപനപരമായ നടപടികളിൽ നിന്ന് ഉത്തര കൊറിയയെ പിന്തിരിപ്പിക്കാനാകില്ലെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |