തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയിൽ ലിഫ്റ്റ് പണിയാൻ കാൽകോടി അനുവദിച്ച് പൊതുമരാമത്ത് വകുപ്പ്. ക്ലിഫ് ഹൗസിൽ പാസഞ്ചർ ലിഫ്റ്റ് പണിയാൻ 25.50 ലക്ഷം രൂപ അനുവദിച്ചുകൊണ്ട് അഡീഷണൽ സെക്രട്ടറി ലതാ കുമാരിയാണ് ഉത്തരവിറക്കിയത്.
ചെലവ് ചുരുക്കണമെന്ന ധനവകുപ്പിന്റെ നിർദേശം നിലനിൽക്കെയാണ് ക്ലിഫ് ഹൗസിൽ ലിഫ്റ്റ് പണിയാൻ തുക അനുവദിച്ചുകൊണ്ട് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയത്. ലിഫ്റ്റിന്റെ പുറക് വശത്ത് നീന്തൽക്കുളമാണ്. പൊതുമരാമത്ത് വകുപ്പ് ചീഫ് എഞ്ചിനീയർ നൽകിയ എസ്റ്റിമേറ്റ് പ്രകാരമാണ് തുക അനുവദിച്ചിരിക്കുന്നത്.
ക്ലിഫ് ഹൗസിൽ ചുറ്റുമതിലും കാലിത്തൊഴുത്തും നിർമിക്കാനായി കഴിഞ്ഞ ജൂൺ 22ന് 42.90 ലക്ഷം രൂപ അനുവദിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധിയ്‌ക്കിടെയിലുള്ള നടപടി ഏറെ വിവാദമായിരുന്നു. ഇതിനുപിന്നാലെയാണ് ലിഫ്റ്റ് പണിയാനുള്ള തീരുമാനം. കാലിത്തൊഴുത്ത് നിർമ്മാണം ഏകദേശം പൂർത്തിയായതായി റിപ്പോർട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |