പാട്ന: ആർ ജെ ഡി അദ്ധ്യക്ഷൻ ലാലു പ്രസാദ് യാദവിന്റെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ പൂർത്തിയായി. അദ്ദേഹത്തെ ഐസിയുവിലേക്ക് മാറ്റിയതായി മകനും ബീഹാറിലെ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് അറിയിച്ചു. സിംഗപ്പൂരിലാണ് ശസ്ത്രക്രിയ നടന്നത്. അദ്ദേഹത്തിന് വൃക്ക ദാനം ചെയ്ത മകൾ രോഹിണി ആചാര്യയുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർ അറിയിച്ചതായി തേജസ്വി യാദവ് പറഞ്ഞു.
पापा का किडनी ट्रांसप्लांट ऑपरेशन सफलतापूर्वक होने के बाद उन्हें ऑपरेशन थियेटर से आईसीयू में शिफ्ट किया गया।
— Tejashwi Yadav (@yadavtejashwi) December 5, 2022
डोनर बड़ी बहन रोहिणी आचार्य और राष्ट्रीय अध्यक्ष जी दोनों स्वस्थ है। आपकी प्रार्थनाओं और दुआओं के लिए साधुवाद। 🙏🙏 pic.twitter.com/JR4f3XRCn2
കഴിഞ്ഞ ഒക്ടോബറിലാണ് ഒന്നിലധികം ആരോഗ്യപ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്ന ലാലുവിനോട് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ചെയ്യണമെന്ന് സിംഗപൂരിലെ ഡോക്ടർമാർ ഉപദേശിച്ചത്. ഇതിന് പിന്നാലെ പിതാവിന് വൃക്ക നൽകാനുള്ള തീരുമാനത്തിൽ രോഹിണി എത്തുകയായിരുന്നു. എന്നാൽ തീരുമാനത്തോട് ലാലു പ്രസാദ് തുടക്കത്തിൽ വിയോജിച്ചിരുന്നു. മകളുടെ നിരന്തരമായ സമ്മർദ്ദവും കുടുംബാംഗങ്ങളുടെ വൃക്ക സ്വീകരിക്കുന്നത് കൂടുതൽ ഫലപ്രദമാകുമെന്ന ഡോക്ടർമാരുടെ നിർദേശവുമാണ് ഒടുവിൽ വഴങ്ങാൻ കാരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |