ദോഹ: ലോകകപ്പിലെ അവസാന മത്സരത്തിൽ മെസി സ്വർണക്കപ്പ് ഉയർത്തുമോ, അതോ കണ്ണീരോടെ മടങ്ങുമോ... ഫ്രാൻസ് കപ്പ് നിലനിറുത്തി ചരിത്രമെഴുതുമോ...
ഖത്തറിന്റെ മണ്ണിൽ അട്ടിമറിയുടെ ആവേശം പലവുരു നിറച്ച ഫുട്ബാൾ മാമാങ്കത്തിന്റെ കലാശപ്പോരിന് ഇന്ന് രാത്രി 8.30ന് വിസിൽ മുഴങ്ങുമ്പോൾ ലോകം ഉറ്റുനോക്കുന്നത് ഈ ചോദ്യത്തിന്റെ ഉത്തരത്തിലേക്ക്.
1986ൽ ആസ്ടെക് സ്റ്റേഡിയത്തിൽ മറഡോണ കിരീടമുയർത്തിയ ശേഷം അർജന്റീനയ്ക്ക് കിട്ടാക്കനിയായ ലോകകപ്പ് തേടി തന്റെ രണ്ടാം ഫൈനലിൽ ഇറങ്ങുകയാണ് ലോകം ഏറ്റവും ആരാധിക്കുന്ന മെസി.
മറുവശത്ത് എംബാപ്പെ, ജിറൂദ്,നായകനും ഗോളിയുമായ ഹ്യൂഗോ ലോറിസ്, ഗ്രീസ്മാൻ,ഡെംബലെ തുടങ്ങി ഫ്രഞ്ച് പടയിൽ ഒട്ടുമിക്കവരും ഉജ്ജ്വല ഫോമിൽ. അഞ്ച് ഗോളുകൾ വീതം നേടിക്കഴിഞ്ഞ മെസിയാണോ എംബാപ്പെയാണോ ഗോൾഡൻ ബൂട്ട് നേടുന്നതെന്നും ഇന്നറിയാം.
2
ഫ്രാൻസും അർജന്റീനയും രണ്ടു തവണ ലോകകപ്പ് നേടി. 1978,1986 അർജന്റീന. 1998ലും 2018ലും ഫ്രാൻസ്
12
തവണയാണ് ഫ്രാൻസും അർജന്റീനയും ഏറ്റുമുട്ടിയത്. ആറു ജയം അർജന്റീനയ്ക്ക്. മൂന്ന് ജയം ഫ്രാൻസിന്. മൂന്ന് സമനില
ലോകകപ്പ് ക്വാർട്ടർ ഫൈനലിലായിരുന്നു ഇവർ തമ്മിലുള്ള അവസാന പോരാട്ടം. ഫ്രാൻസിന് 4-3ന്റെ ജയം
₹ 347.5 കോടി
ഇന്ത്യൻ രൂപയാണ് ജേതാക്കൾക്ക് സമ്മാനമായി ഫിഫ നൽകുന്നത്. റണ്ണർ അപ്പിന് 248 കോടിയോളം രൂപയും
കണക്കുകൂട്ടൽ
1.ആദ്യ മത്സരത്തിൽ തോറ്റശേഷം മികച്ച ഫോമിലാണ് അർജന്റീന. സെമിയിൽ ക്രൊയേഷ്യയെ തകർത്ത ഫോം നിലനിറുത്തിയാൽ ഫ്രാൻസിനെയും വീഴ്ത്താം
2. അവസാന ലോകകപ്പ് കളിക്കുന്ന മെസിക്കായി കപ്പുനേടണമെന്ന ടീമംഗങ്ങളുടെ ദൃഢനിശ്ചയം അർജന്റീനക്കാരിൽ വീറും വാശിയും നിറയ്ക്കും
3.ഫ്രഞ്ച് നിരയ്ക്ക് ഭീഷണിയായി വൈറൽ ഫീവർ. അതിലൊന്നും കുലുങ്ങില്ലെന്നും ഇന്നത്തെ രാത്രി മെസി ചിരിക്കില്ലെന്നും വെല്ലുവിളിച്ച് ജിറൂദും സംഘവും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |