തിരുവനന്തപുരം: തുറമുഖം കമ്മിഷൻ ചെയ്‌ത് മൂന്ന് ഘട്ടം പൂർത്തിയാകുമ്പോൾ ഒരു ലക്ഷത്തോളം പേർക്ക് പരോക്ഷ ജോലി ലഭിക്കുമെന്ന് വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് (വിസിൽ) കണക്കുകൂട്ടുന്നു. പത്ത് വർഷത്തിനകം തിരുവനന്തപുരത്തും കന്യാകുമാരി ജില്ലയുടെ തെക്കൻ പ്രദേശത്തും തുറമുഖത്തെ ആശ്രയിച്ച് വൻതോതിൽ സ്വകാര്യ സംരംഭങ്ങൾ വരുന്നതോടെയാണ് തൊഴിലവസരം ഇത്രയുമുയരുന്നത്.
അദാനി സീപോർട്ട് ലിമിറ്റഡ് തങ്ങളുടെ കോർപ്പറേറ്റ് റെസ്‌പോൺസിബിലിറ്റി ഫണ്ട് (സി.എസ്.ആർ) ഉപയോഗിച്ച് വിദ്യാർത്ഥികൾക്ക് ഉപരിപഠന, നൈപുണ്യ വികസന കേന്ദ്രങ്ങളും തുറക്കും.
ഐ.ടി.ഐ, ഡിപ്ലോമ, എൻജിനിയറിംഗ് കോഴ്‌സുകൾ പൂർത്തിയാക്കിയവർക്ക് വലിയതോതിൽ അവസരം ലഭിക്കുമെന്ന് മാരിടൈം ബോർഡ് ചെയർമാൻ എൻ.എസ്.പിള്ള കേരളകൗമുദിയോട് പറഞ്ഞു. വിദേശ, ഇന്ത്യൻ കപ്പൽ കമ്പനികളിലും അവസരങ്ങൾ ലഭിക്കും.
തൊഴിൽ മേഖലകൾ
ലോജിസ്റ്റിക് മാനേജ്‌മെന്റ്
സപ്ലൈ ചെയിൻ മാനേജ്മെന്റ്
മാരിടൈം എൻജിനിയറിംഗ്
ഷിപ്പ് ബിൽഡിംഗ്, മെയിന്റനൻസ്
നേവൽ ആർക്കിടെക്ച്ചർ
മെക്കാനിക്കൽ എൻജിനിയറിംഗ്
ഐ.ടി, അക്കൗണ്ടിംഗ്
ഫിഷറീസ് ടെക്നോളജി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |