പാലക്കാട്: റെയിൽവേ കുറ്റാന്വേഷണ വിഭാഗവും എക്സൈസും പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ സംയുക്തമായി നടത്തിയ പരിശോധനയിൽ 12 കിലോ കഞ്ചാവ് പിടികൂടി. പ്ലാറ്റ് ഫോം നമ്പർ മൂന്നിൽ സംശയാസ്പദമായി കാണപ്പെട്ട ഒഡിഷ ഗജപതി സ്വദേശി അഖില നായകിൽ (22) നിന്ന് എട്ടുകിലോ കഞ്ചാവും ഷാലിമാർ- തിരുവനന്തപുരം എക്സ്പ്രസിലെ ജനറൽ കമ്പാർട്ട്മെന്റിൽ ഉടമസ്ഥനില്ലാത്ത ബാഗിൽ നിന്ന് നാലുകിലോ കഞ്ചാവുമാണ് കണ്ടെടുത്തത്.
പിടിച്ചെടുത്ത കഞ്ചാവിന് പൊതുവിപണിയിൽ ആറുലക്ഷം രൂപയ്ക്ക് മുകളിൽ വില വരും. ആർ.പി.എഫ് സി.ഐ എൻ.കേശവദാസ്, എ.എസ്.ഐ കെ.സജു, ഹെഡ് കോൺസ്റ്റബിൾ എൻ.അശോക്, എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കെ.നിഷാന്ത്, അസി.എക്സൈസ് ഇൻസ്പെക്ടർ സയ്യിദ് മുഹമ്മദ്, പി.ഒ.മാരായ പി.എസ്.സുമേഷ്, മുഹമ്മദ് റിയാസ്, സി.ഇ.ഒ.മാരായ അബ്ദുൾ ബഷീർ, മുഹമ്മദ് റാഫി എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.
കഴിഞ്ഞ വർഷം റെയിൽവേ സംരക്ഷണ സേനയും എക്സൈസും സംയുക്തമായി നടത്തിയ പരിശോധനകളിൽ നിന്നായി 400 കിലോയിലധികം കഞ്ചാവും മൂന്നര കിലോ ഹാഷിഷും അരക്കിലോ എം.ഡി.എം.എയും ലക്ഷക്കണക്കിന് രൂപ വിലവരുന്ന ഹെറോയിൻ, ഓപിയം,1200 കിലോയ്ക്കടുത്ത് നിരോധിത പുകയില ഉല്പന്നങ്ങളും അനധികൃതമായി കടത്തിയ വിദേശ മദ്യവും പിടിച്ചെടുക്കുകയും വിവിധ കേസുകളിലായി 50ഓളം പേരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി.
പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്ന് കഞ്ചാവുമായി ഒഡിഷ സ്വദേശി അഖില നായകിനെ പിടികൂടിയപ്പോൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |