കട്ടപ്പന: നഗരസഭാ അതിർത്തിക്കുള്ളിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ അനധികൃത വഴിയോര കച്ചവടക്കാരെ ഒഴിപ്പിച്ചു. ഞായറാഴ്ചകളിൽ അന്യസംസ്ഥാനക്കാർ പാൻ മസാല, ഹാൻസ് തുടങ്ങിയ നിരോധിത ഉത്പന്നങ്ങൾ വിൽപ്പന നടത്തുന്നുണ്ടെന്നുള്ള പരാതിയെ തുടർന്നാണ് വകുപ്പ് പരിശോധന നടത്തിയത്.
കുന്തളംപാറ റൂട്ടിൽ കച്ചവടം നടത്തിയ അന്യസംസ്ഥാനക്കാരന്റെ കടയിൽ കോഴിത്തല മുതൽ പാമ്പിന്റെ തോൽ വരെ കണ്ടെത്തി. പാമ്പിന്റെ തല, ഏലസുകൾ, ആഭിചാര ക്രിയകൾക്ക് ഉപയോഗിക്കുന്ന കായ്‌കൾ തുടങ്ങിയവയും പിടിച്ചെടുത്തു. ഇത്തരം കടകളിൽ ദിവസേന നൂറു കണക്കിന് അന്യസംസ്ഥാന തൊഴിലാളികളാണ് എത്തുന്നത്. ഞായറാഴ്ചകളിൽ ടൗൺ മുഴുവൻ ഇവരുടെ വിഹാരകേന്ദ്രമാണ്.
പാൻ മസാല വിൽപ്പനയുടെ മറവിൽ കൂടോത്രം പോലെയുള്ള ആഭിചാരങ്ങൾ മുതൽ പെൺവാണിഭം വരെ നടക്കുന്നുണ്ടെന്ന് പറയുന്നു. പിടിച്ചെടുത്ത പുകയില ഉത്പന്നങ്ങളും മറ്റും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നശിപ്പിച്ചു. സമീപ പ്രദേശങ്ങളിലുണ്ടായിരുന്ന ഹോട്ടലുകളിലും പരിശോധന നടത്തി. വൃത്തിഹീനമായതും ഹെൽത്ത് കാർഡ് ഇല്ലാത്തതുമായ ഹോട്ടലുകൾ അടപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |