കടവല്ലൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 7 വർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കൊരട്ടിക്കര പാറോൻ വീട്ടിൽ കൃഷ്ണകുമാറി(53)നെ യാണ് തൃശൂർ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ പോക്‌സോ കോടതി ജഡ്ജി ബിന്ദു സുധാകരൻ ശിക്ഷിച്ചത്. 2016-ലാണ് കേസിനാസ്പദമായ സംഭവം.
പീഡനത്തെ തുടർന്ന് മാനസികമായി തകർന്ന പെൺകുട്ടി മാതാവിന്റെ സഹോദരിയോട് വിവരങ്ങൾ പറഞ്ഞതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. തുടർന്ന് കുടുംബത്തിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു. 11 സാക്ഷികളെ വിസ്തരിക്കുകയും 13 രേഖകളും തെളിവുകളും ഹാജരാക്കിയാണ് പ്രോസിക്യൂഷൻ വിചാരണ പൂർത്തിയാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |