കൊച്ചി: വിരമിച്ച കെ എസ് ആർ ടി സി ജീവനക്കാർക്ക് നൽകാനുള്ള ആനുകൂല്യം വെെകരുതെന്ന് ഹെെക്കോടതി. വിരമിച്ച കെ എസ് ആർ ടി സി ജീവനക്കാർ മനുഷ്യരാണെന്ന് മറക്കരുത്.
അവർക്ക് ആനുകൂല്യം നൽകാൻ രണ്ടുവർഷം സാവകാശം അനുവദിക്കാനാവില്ലെന്നും, കുറച്ചെങ്കിലും ആനുകൂല്യം നൽകിയിട്ട് സാവകാശം തേടാനും കോടതി നിർദേശിച്ചു. എല്ലാ മാസവും കൃത്യമായി ഒരു തുക പെൻഷന് വേണ്ടി മാറ്റിവയ്ക്കാതെ വേറെ നിവൃത്തിയില്ലെന്നും കോടതി പറഞ്ഞു.
വേണമെങ്കില്‍ ആറുമാസം സാവകാശം അനുവദിക്കാമെന്നും കോടതി വാക്കാല്‍ പരാമര്‍ശിച്ചു. ആനുകൂല്യ വിതരണത്തിനുള്ള സീനിയോറിറ്റി പ്രകാരമുള്ള റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. സീനിയോറിറ്റിയും അടിയന്തര സാഹചര്യവും കണക്കിലെടുത്ത് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യാനുള്ള പദ്ധതി തയാറാക്കി കെ എസ് ആര്‍ ടി സി ഹൈക്കോടതിയുടെ അനുമതിക്ക് സമര്‍പ്പിച്ചിരുന്നു.
സീനിയോറിറ്റി അടിസ്ഥാനമാക്കി 38 പേര്‍ക്കും അടിയന്തര സാഹചര്യമുള്ള ഏഴ് പേര്‍ക്കും ഉള്‍പ്പെടെ ഒരു മാസം 45 പേര്‍ക്ക് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നതാണ് പദ്ധതി. കക്ഷികളുടെ നിലപാട് കൂടി ആരാഞ്ഞ ശേഷമാകും ഇക്കാര്യത്തില്‍ കോടതിയുടെ തീരുമാനം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |