വാഷിംഗ്ടൺ: പ്രമുഖ ഇന്ത്യൻ അമേരിക്കൻ വംശജയായ നിക്കി ഹാലി റിപ്പബ്ളിക്കൻ പ്രതിനിധിയായി യു.എസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. സൗത്ത് കരോലിന ഗവർണറും യു.എൻ അംബാസഡറുമായിരുന്ന നിക്കി 2024 ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ തന്റെ നേതാവായിരുന്ന മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് തിരിച്ചടി നൽകിക്കൊണ്ടാണ് മത്സരരംഗത്തെത്തുമെന്ന് പ്രഖ്യാപിച്ചത്.
ചൊവ്വാഴ്ച പുറത്തിറക്കിയ വീഡിയോയിലായിുന്നു പ്രഖ്യാപനം. ''ഞാൻ നിക്കി ഹാലി, പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു"" എന്നാണ് പ്രഖ്യാപനം. ഡൊണാൾഡ് ട്രംപിന്റെ യു.എൻ അംബാസഡറായിരുന്നു 51-കാരിയായ നിക്കി. നിമ്രത നിക്കി രൺധാവ എന്ന നിക്കി പഞ്ചാബിലെ സിഖ് വിഭാഗത്തിൽ പെട്ട അജിത് സിംഗിന്റെയും രാജ് കൗറിന്റെയും മകളാണ്. അഗ്രികൾച്ചർ യൂണിവേഴ്സിറ്റി പ്രാെഫസറായിരുന്ന പിതാവ് അജിത് സിംഗും നിയമബിരുദധാരിയായ മാതാവും കുടിയേറുകയായിരുന്നു.
അതേസമയം, ട്രംപ് രണ്ടാം വട്ടവും മത്സരിക്കുമെങ്കിൽ താൻ പിൻമാറുമെന്ന് നിക്കി അറിയിച്ചു. 2016ൽ ഗവർണർ സ്ഥാനം രാജിവച്ച ശേഷമാണ് ട്രംപിന്റെ കാബിനറ്റിൽ അംഗമായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |