ടൂണിസ്: ട്യൂണീഷ്യയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ട് ബോട്ടുകൾ മറിഞ്ഞ് 29 അഭയാർത്ഥികൾ മരിച്ചു. മെഡിറ്ററേനിയൻ കടൽ വഴി ഇറ്റലിയിലേക്ക് പോകാൻ ശ്രമിച്ചവരാണ് അപകടത്തിൽപ്പെട്ടത്. യൂറോപ്യൻ രാജ്യങ്ങളിലേക്ക് കടക്കാൻ ശ്രമിക്കുന്ന അഭയാർത്ഥികളുടെ പ്രധാന ഹബ്ബുകളിലൊന്നാണ് ട്യൂണീഷ്യ. ട്യൂണീഷ്യയിൽ നിന്ന് ഈ വർഷം ഇതുവരെ 12,000 അഭയാർത്ഥികൾ ഇറ്റലിയിൽ എത്തിയെന്നാണ് യു.എൻ കണക്ക്. അതേ സമയം, ആഫ്രിക്കയിൽ നിന്ന് 2,500 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഇറ്റാലിയൻ ദ്വീപായ ലാംപെഡൂസയിലെത്തിയതെന്ന് അധികൃതർ ഇന്നലെ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |