കൊച്ചി: പൊലീസ് ഉദ്യോഗസ്ഥനും കുടുംബത്തിനുമെതിരെ ലൈംഗികാതിക്രമമുൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി നെടുമങ്ങാട് പൊലീസ് രജിസ്റ്റർചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികളായ പൊലീസ് ഉദ്യോഗസ്ഥനും ഭാര്യയും മകളും നൽകിയ ഹർജിയിലാണ് ജസ്റ്റിസ് കെ. ബാബു വിധി പറഞ്ഞത്.
2022ൽ പൊലീസ് ഉദ്യോഗസ്ഥൻ രണ്ടുദിവസങ്ങളിലായി പലതവണ തന്നെ പീഡിപ്പിച്ചെന്നാണ് പരാതിക്കാരിയുടെ മൊഴി. പരാതി പറയാനെത്തിയ തന്നെ പൊലീസുകാരന്റെ കുടുംബം അപമാനിച്ചെന്നും പരാതിക്കാരി ആരോപിച്ചിരുന്നു. എന്നാൽ തന്റെ കുടുംബവുമായി അടുപ്പമുളള പരാതിക്കാരിക്ക് കടം നൽകിയ പണം തിരികെ ചോദിച്ചതാണ് പരാതിക്ക് കാരണമെന്ന് പൊലീസ് ഉദ്യോഗസ്ഥൻ നൽകിയ ഹർജിയിൽ പറയുന്നു. പൊലീസ് ഉദ്യോഗസ്ഥൻ ഉപദ്രവിച്ചിരുന്നില്ലെന്നും കള്ളക്കേസിൽ കുടുക്കുമോയെന്ന പേടിയിൽ പരാതി നൽകിയതാണെന്നും പരാതിക്കാരി സത്യവാങ്മൂലം നൽകിയിരുന്നു. പ്രശ്നം ഒത്തുതീർന്നെന്ന് സർക്കാരും അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |