നിലമ്പൂർ: പുലർച്ചെ മദ്രസയിലേക്ക് പോവുകയായിരുന്ന 11 വയസുകാരിയെ മദ്രസയിലാക്കാമെന്നു പറഞ്ഞു കൂട്ടി കൊണ്ടുപോയി വഴിയിൽ വെച്ചു ലൈംഗികാതിക്രമം നടത്തി കുട്ടിക്ക് മാനസിക വിഭ്രാന്തി ഉണ്ടാക്കിയതിന് പ്രതിക്ക് അഞ്ച് വർഷം തടവും പതിനായിരം രൂപ പിഴയും വിധിച്ചു. അമരമ്പലം ടി.കെ.കോളനി കൊല്ലാരത്തൊടി സുനീർ ബാബുവിന് (34) എതിരെയാണ് നിലമ്പൂർ ഫാസ്റ്റ് ട്രാക്ക് സ്‌പെഷൽ കോടതി ജഡ്ജ് കെ.പി.ജോയ് ശിക്ഷ വിധിച്ചത്. പിഴ അടക്കാത്ത പക്ഷം രണ്ട് മാസം സാധാരണ തടവ് ശിക്ഷ അനുഭവിക്കണം. 2015 ജൂൺ എട്ടിനാണ് കേസിനാസ്പദമായ സംഭവം. പൂക്കോട്ടുംപാടം സബ് ഇൻസ്‌പെക്ടർ ആയിരുന്ന സി. മോഹൻദാസ് ആണ് കേസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസീക്യൂട്ടർ സാം കെ. ഫ്രാൻസിസ് ഹാജരായി. വഴിക്കടവ് പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ പി.സി.ഷീബ പ്രോസീക്യൂഷനെ സഹായിച്ചു. പ്രതിയെ മഞ്ചേരി സബ് ജയിൽ മുഖാന്തരം തവനൂർ സെൻട്രൽ ജയിലിലേക്ക് അയച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |